Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഇമ്പിച്ചിബാവ ഭവന...

ഇമ്പിച്ചിബാവ ഭവന പുനരുദ്ധാരണ പദ്ധതി: അപേക്ഷ ക്ഷണിച്ചു

text_fields
bookmark_border
കണ്ണൂർ: മുസ്ലിം, ക്രിസ്ത്യന്‍, ബുദ്ധ, സിഖ്, പാഴ്‌സി, ജൈനര്‍ എന്നീ ന്യൂനപക്ഷ മതവിഭാഗത്തില്‍പ്പെടുന്ന വിധവകള്‍, വിവാഹബന്ധം വേര്‍പെട്ടവര്‍, ഉപേക്ഷിക്കപ്പെട്ടവര്‍ എന്നിവര്‍ക്ക് ഇമ്പിച്ചിബാവ ഭവന നിര്‍മാണ പദ്ധതിയില്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പ് ധനസഹായം നല്‍കുന്നു. ഒരു വീടിന് രണ്ടര ലക്ഷം രൂപ ലഭിക്കും. ഇത് തിരിച്ചടക്കേണ്ടതില്ല. അപേക്ഷകയുടെ സ്വന്തമായോ അല്ലെങ്കിൽ പങ്കാളിയുടെ പേരിലോ രണ്ട് സ​െൻറ് സ്ഥലം ഉണ്ടായിരിക്കണം. അപേക്ഷക കുടുംബത്തിലെ ഏക വരുമാനദായകയായിരിക്കണം. ബി.പി.എല്‍ കുടുംബം, അപേക്ഷകക്കോ അവരുടെ മക്കള്‍ക്കോ ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവര്‍, പെണ്‍കുട്ടികള്‍ മാത്രമുള്ള അപേക്ഷക എന്നിവര്‍ക്ക് മുന്‍ഗണന ലഭിക്കും. മുമ്പ് ഭവന നിര്‍മാണത്തിന് സഹായം ലഭിച്ചവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല. വകുപ്പി​െൻറ പ്രത്യേക ഫോറത്തിലാണ് അപേക്ഷിക്കേണ്ടത്. നികുതി രസീത്, റേഷന്‍ കാര്‍ഡി​െൻറ പകര്‍പ്പ്, സ്ഥിര താമസ സര്‍ട്ടിഫിക്കറ്റ് തുടങ്ങിയവ സഹിതം ജില്ല കലക്ടര്‍, കണ്ണൂര്‍ എന്ന വിലാസത്തില്‍ തപാല്‍ വഴിയും അപേക്ഷിക്കാം. അപേക്ഷാ ഫോറം കലക്ടറേറ്റില്‍നിന്ന് ലഭിക്കും. അവസാന തീയതി ജൂലൈ 31. മുസ്ലിം, ക്രിസ്ത്യന്‍, ബുദ്ധ, സിഖ്, പാഴ്സി, ജൈന ന്യൂനപക്ഷ മതവിഭാഗത്തില്‍പ്പെട്ട വിധവകള്‍, വിവാഹബന്ധം വേര്‍പ്പെടുത്തിയവര്‍, ഉപേക്ഷിക്കപ്പെട്ടവര്‍ എന്നിവര്‍ക്ക് ഇമ്പിച്ചിബാവ ഭവന പുനരുദ്ധാരണ പദ്ധതിയില്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പ് പരമാവധി 50,000 രൂപ വരെ ധനസഹായം നല്‍കും. ഇത് തിരിച്ചടക്കേണ്ടതില്ല. അവസാന തീയതി ജൂലൈ 31. പൂരിപ്പിച്ച അപേക്ഷ അനുബന്ധ രേഖകള്‍ സഹിതം കലക്‌ടറേറ്റിലെ ന്യൂനപക്ഷ ക്ഷേമ വിഭാഗത്തില്‍ നേരിട്ടും ഡെപ്യൂട്ടി കലക്ടര്‍ (ജനറല്‍), ജില്ല ന്യൂനപക്ഷ ക്ഷേമ വിഭാഗം, ജില്ല കലക്ടറേറ്റ് എന്ന വിലാസത്തിലും നല്‍കാം. അപേക്ഷാഫോറം ജില്ല ന്യൂനപക്ഷ ക്ഷേമ വിഭാഗം/മുസ്ലിം യുവജനതക്കായുള്ള പരിശീലന കേന്ദ്രം എന്നിവിടങ്ങളില്‍നിന്ന് ലഭിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story