Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഅതുല്യം ഈ ഹരിമുരളീരവം

അതുല്യം ഈ ഹരിമുരളീരവം

text_fields
bookmark_border
പയ്യന്നൂർ: പുല്ലാങ്കുഴലിൽ പിറന്ന പാട്ടുമായി പിതാവു നടന്നു. കാലിടറാതെ, സ്വരം പതറാതെ. ഒപ്പം മകനും കുഴലുമായി സഞ്ചരിച്ചപ്പോൾ പാരമ്പര്യത്തി​െൻറ, തലമുറ കൈമാറുന്ന, സുന്ദര സ്വരവിന്യാസത്തി​െൻറ നേർസാക്ഷികളാവുകയായിരുന്നു അയോധ്യ ഓഡിറ്റോറിയത്തിലെ പ്രേക്ഷകർ. ഒരു മുളംതണ്ടുകൊണ്ട് ലോകം കീഴടക്കിയ സംഗീതജ്ഞൻ പണ്ഡിറ്റ് ഹരിപ്രസാദ് ചൗരസ്യയും മകൻ രാകേഷ് ചൗരസ്യയുമാണ് 14ാമത് തുരീയം സംഗീതോത്സവത്തിന് രാഗവിളക്കി​െൻറ പ്രഭ ചൊരിഞ്ഞത്. പത്താം രാവിന് തിളക്കമേറ്റിയത് ഹിന്ദുസ്ഥാനി രാഗങ്ങളുടെ സുന്ദര സഞ്ചാരങ്ങൾ. 'യമനി'ലായിരുന്നു തുടക്കം. സുവർണ ശോഭ പൂത്തുലഞ്ഞവേദിയിൽ മഹാഗായക​െൻറ മഹനീയ സാന്നിധ്യം തന്നെ ആസ്വാദക വൃന്ദത്തിന് ആനന്ദത്തി​െൻറ ആവേശത്തിരയിളക്കത്തിനു കാരണമായി. പുല്ലാങ്കുഴൽ കൈയിലെടുത്തപ്പോൾ നിർത്താത്ത കൈയടി. പ്രായം കലക്ക് കീഴടങ്ങിയതായാണ് പിന്നീട് കണ്ടത്. കുഴൽ അധരത്തോടടുത്തപ്പോൾ രാഗങ്ങളുടെ പെരുമഴ പെയ്തിറങ്ങി. സർഗ സഞ്ചാരത്തി​െൻറ ധന്യതക്കൊപ്പം വിരലുകൾ കൂടി ചലിച്ചപ്പോൾ പാഴ്മുളംതണ്ടിന് നാവു മുളച്ച പ്രതീതി. ഒപ്പം സഹായിയായി രാകേഷും കൂടി കുഴൽ കൈയിലെടുത്തതോടെ സ്വരങ്ങൾ കൈവഴികളായൊഴുകി. കസർത്തുകളില്ലാതെ, അഹന്തയുടെ കണികകൾ തീണ്ടാതെ, സംഗീത കുലഗുരുവി​െൻറ കുഴൽ പകർന്നു നൽകിയത് ശുദ്ധസംഗീതത്തി​െൻറ സൗമ്യഭാവം. പിതാവും മകനും തീർത്ത രാഗസമന്വയത്തിന് തബലയിൽ തണൽ വിരിച്ചത് വിജയ് ഘാട്ടെ പുണെയായിരുന്നു. പത്താം ദിനം തളിപ്പറമ്പ് ഡിവൈ.എസ്.പി കെ.വി.വേണുഗോപാൽ മുഖ്യാതിഥിയായി. സ്വാമി കൃഷ്ണാനന്ദ ഭാരതി സ്വാഗതം പറഞ്ഞു. പോത്താങ്കണ്ടം ആനന്ദഭവനത്തി​െൻറ തുരീയം സംഗീതോത്സവത്തിന് ഇന്ന് തിരശ്ശീല വീഴും. വൈകീട്ട് അഞ്ചു മണിക്ക് അശ്വിനിബിഡേ ദേശ്പാണ്ഡെ ഹിന്ദുസ്ഥാനി സംഗീതമവതരിപ്പിക്കും. തുടർന്ന് മുൻ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ സമാപന ഭാഷണം നടത്തും. രാത്രി എട്ടുമണിക്ക് നിരവധി കലാകാരന്മാർ പങ്കെടുക്കുന്ന പഞ്ചരത്ന കീർത്തനാലാപനത്തോടെയായിരിക്കും ഈ വർഷത്തെ സംഗീത വിളക്കി​െൻറ തിരിതാഴുക.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story