Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 July 2017 1:51 PM IST Updated On
date_range 13 July 2017 1:51 PM ISTതേന്മഴയായി പെയ്തിറങ്ങിയ സ്വരവേഗം; വേദിയെ ധന്യമാക്കി ഉണ്ണികൃഷ്ണൻ
text_fieldsbookmark_border
പയ്യന്നൂർ: പാട്ട് തേന്മഴയായി പെയ്തിറങ്ങിയ ധന്യതയിലായിരുന്നു ഇന്നലെ തുരീയം വേദി. മദ്രാസ് പി. ഉണ്ണികൃഷ്ണെൻറയും കൂടെയുള്ളവരുടെയും സംഗീതയാത്രയിൽ തുരീയം സഗീതോത്സവത്തിെൻറ ഏഴാം നാൾ രാഗദീപ്തം. പാട്ടിെൻറ സുവർണ നൂലിഴ മുറിയാതെ വിട്ടൽ രാമമൂർത്തി, ഉണ്ണികൃഷ്ണനൊപ്പം നിഴൽ പോലെ സഞ്ചരിച്ചപ്പോൾ മൃദംഗത്തിൽ പാലക്കാട് എസ്. മഹേഷ് കുമാറും ഘടത്തിൽ വാഴപ്പള്ളി കൃഷ്ണകുമാറും മുഖർശംഖിൽ ഭരദ്വാജ് ഛത്രവല്ലിയും സൗന്ദര്യവും കരുത്തും സമന്വയിച്ച വദനവൈഭവമാണ് പുറത്തെടുത്തത്. ക്ലാസിക്കിലും സെമി ക്ലാസിക്കിലും ചലച്ചിത്ര ഗാനമേഖലയിലും വ്യക്തിമുദ്ര ചാർത്തിയ ഉണ്ണികൃഷ്ണൻ തുരീയം വേദിയെ സാമ്പ്രദായിക ശൈലികൊണ്ടുതന്നെയാണ് സമ്പന്നമാക്കിയത്. സാവേരിയിൽ വർണം പാടിയായിരുന്നു തുടക്കം. തുടർന്ന് ചക്രവാകം, രഞ്ജിനി, കാംബോജി തുടങ്ങിയ രാഗങ്ങളിൽ ജനപ്രിയവും അപൂർവവുമായ കീർത്തനങ്ങൾ ഒഴുകിയെത്തി. കർണാടക സംഗീതത്തിെൻറ സമസ്ത സൗന്ദര്യവും കാഴ്ചവെച്ച രാഗ സന്ധ്യയാണ് ഏഴാം ദിനത്തിെൻറ പ്രത്യേകത. ബുധനാഴ്ച കലാമണ്ഡലം രജിസ്ട്രാർ കെ.കെ.സുന്ദരേശൻ മുഖ്യാതിഥിയായി. എട്ടാം ദിനമായ ഇന്ന് പാട്ടൊന്ന് വഴിമാറി ഒഴുകും. വീണ ബാഡികറുടെ ഹിന്ദുസ്ഥാനി സംഗീതത്തിന് ശങ്കർ ഷേണായി ഹാർമോണിയം കൊണ്ട് നിഴൽ വിരിക്കും. ഒപ്പം രാജേന്ദ്ര നാക്കോട്ട് തബലയിൽ വിസ്മയം രചിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story