Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 July 2017 8:23 AM GMT Updated On
date_range 9 July 2017 8:23 AM GMTപ്ലാസ്റ്റിക് ഒഴിവാക്കും: മത്സ്യവിൽപന രാത്രി ഏഴുവരെ
text_fieldsകാഞ്ഞങ്ങാട്: കോട്ടച്ചേരി മത്സ്യമാർക്കറ്റിലെ മാലിന്യപ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കാൻ മത്സ്യവിൽപന തൊഴിലാളികളുടെ യോഗം തീരുമാനമെടുത്തു. മാർക്കറ്റിൽ ആഗസ്റ്റ് ഒന്ന് മുതൽ പ്ലാസ്റ്റിക് കവറുകൾ പൂർണമായും ഒഴിവാക്കും. ശുചീകരണത്തിെൻറ ഭാഗമായി ആഴ്ചയിൽ ഒരുദിവസം മാർക്കറ്റും പരിസരവും മത്സ്യത്തൊഴിലാളികളുടെ നേതൃത്വത്തിൽ ശുചീകരിക്കാനും തീരുമാനിച്ചു. മത്സ്യം മുറിച്ച് വിൽക്കുന്നത് പ്രത്യേകഭാഗത്ത് മാത്രം ക്രമീകരിക്കാനും മാർക്കറ്റിെൻറ പ്രവർത്തനത്തിെൻറ കാര്യക്ഷമതക്കുംവേണ്ടി മത്സ്യത്തൊഴിലാളികൾക്ക് നിയന്ത്രണമേർപ്പെടുത്തും. അജാനൂർ പഞ്ചായത്തിലെയും കാഞ്ഞങ്ങാട് നഗരസഭയിെലയും മത്സ്യത്തൊഴിലാളികളെ മാത്രമേ മത്സ്യവിൽപന നടത്താൻ അനുവദിക്കുകയുള്ളൂ. മത്സ്യവിൽപന നടത്തൽ രാവിലെ അഞ്ചുമുതൽ വൈകീട്ട് ഏഴുവരെ മാത്രമാകും. കാഞ്ഞങ്ങാട് മാര്‍ക്കറ്റില്‍ നഗരസഭ ചെയര്‍മാന്‍ വി.വി. രമേശന്‍ ഉദ്ഘാടനംചെയ്തു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ. ജാഫർ അധ്യക്ഷതവഹിച്ചു. വൈസ് ചെയര്‍പേഴ്സൻ എല്‍. സുലൈഖ, സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്മാരായ മഹമൂദ് മുറിയനാവി, ഗംഗ രാധാകൃഷ്ണന്‍ തുടങ്ങിയവർ സംസാരിച്ചു.
Next Story