Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 July 2017 8:14 AM GMT Updated On
date_range 9 July 2017 8:14 AM GMTയുവാവിനെ വെട്ടിക്കൊല്ലാന്‍ ശ്രമം: അന്വേഷണം ഊർജിതം
text_fieldsbookmark_border
തളിപ്പറമ്പ്: കോരന്‍പീടികയില്‍ യുവാവിനെ വീട്ടില്‍ക്കയറി വെട്ടിക്കൊല്ലാന്‍ ശ്രമിച്ച സംഘത്തെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊർജിതമാക്കി. തളിപ്പറമ്പ് സി.ഐ പി.കെ. സുധാകരെൻറ നേതൃത്വത്തില്‍ ഇന്നലെ പൊലീസ് വിവിധസ്ഥലങ്ങളില്‍ റെയ്ഡ് നടത്തി. പത്തംഗ സംഘം വീട്ടുവാതില്‍ തകര്‍ത്ത് അകത്തുകയറി മാട്ടൂല്‍ സ്വദേശി വി.വി. റസാഖിനെ (32) മാരകമായി വെട്ടി പരിക്കേല്‍പിച്ചുവെന്നാണ് കേസ്. റസാക്ക് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. അക്രമം നടത്തിയത് ക്വട്ടേഷന്‍സംഘമാണെന്ന് തിരിച്ചറിഞ്ഞതായി പൊലീസ് പറഞ്ഞു. ഇരുമ്പുവടികൊണ്ടുള്ള അടിയേറ്റ ഭാര്യാസഹോദരന്‍ റഫീഖിനെയും (29) മംഗളൂരുവിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കൈകള്‍ക്കും പുറത്തും കാലിനും ആഴത്തില്‍ പരിക്കേറ്റ റസാഖിെൻറ നില ഗുരുതരമായി തുടരുകയാണ്. അറ്റുപോയ വലതുകൈവിരല്‍ ശസ്ത്രക്രിയയിലൂടെ തുന്നിച്ചേര്‍ത്തിട്ടുണ്ട്. റസാഖിനെ ആദ്യം പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും നില വഷളായതിനെ തുടര്‍ന്ന് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. റസാഖിെൻറ ഭാര്യ ആബിദ (26), ആബിദയുടെ പിതാവ് കോരന്‍പീടികയിലെ പുളുക്കൂല്‍ ബഷീര്‍ (52), ഉമ്മ സക്കീന (43) എന്നിവര്‍ക്കും ആക്രമണത്തില്‍ പരിക്കേറ്റു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story