Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഒന്നര വയസ്സുകാരെൻറ...

ഒന്നര വയസ്സുകാരെൻറ സ്വർണമാല മോഷ്ടിച്ച രണ്ട് തമിഴ്‌ സ്ത്രീകൾ റിമാൻഡിൽ

text_fields
bookmark_border
കാസർകോട്: ചികിത്സതേടി ആശുപത്രിയിലെത്തിയ ഒന്നര വയസ്സുകാരെൻറ സ്വർണമാല മോഷ്ടിച്ച കേസിൽ വിദ്യാനഗർ പൊലീസ് അറസ്റ്റ് ചെയ്ത രണ്ട് തമിഴ്‌ സ്ത്രീകളെ കോടതി റിമാൻഡ് ചെയ്തു. തമിഴ്‌നാട്‌ ഹൊസൂര്‍ സ്വദേശിനികളായ ദിവ്യ (39), ജന്‍ജന (35) എന്നിവരാണ്‌ റിമാൻഡിലായത്‌. ബുധനാഴ്ച ഉച്ചക്കാണ് സംഭവം. ചെങ്കള ബംബ്രാണ നഗറിലെ അബ്‌ദുല്‍ റഹ്മാെൻറ പേരക്കുട്ടിയുടെ കഴുത്തില്‍ നിന്നാണ്‌ ഒന്നര പവന്‍ മാല മോഷ്‌ടിച്ചത്‌. പനി ബാധിച്ച കുഞ്ഞിനെ ചുമലില്‍ കിടത്തി ഡോക്‌ടറെ കാണാന്‍ വരി നില്‍ക്കുകയായിരുന്നു അബ്‌ദുൽ റഹ്മാൻ. ഇയാള്‍ക്കു പിന്നിലായിട്ടാണ്‌ തമിഴ്‌ സ്ത്രീകൾ നിന്നിരുന്നത്‌. ഇവര്‍ക്കു പിന്നിൽ കുഞ്ഞിെൻറ മാതാവ്‌ സക്കീനയുമുണ്ടായിരുന്നു. സ്‌ത്രീകളില്‍ ഒരാള്‍ വസ്ത്രത്തിനകത്തേക്ക് എന്തോ ഒളിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട സക്കീന മകെൻറ കഴുത്തില്‍ നോക്കിയപ്പോള്‍ മാല കണ്ടില്ല. ഉടൻ തന്നെ സക്കീന ഉച്ചത്തിൽ ആൾക്കാരുടെ ശ്രദ്ധയിൽപെടുത്തിയപ്പോൾ ഇവർ ക്യൂവിൽ നിന്ന് ഇറങ്ങിയോടി. പിന്നാലെ വരിയിലുണ്ടായിരുന്ന മറ്റുള്ളവരും ഒാടി. ഓടുന്നതിനിടയില്‍ യുവതികളില്‍ ഒരാള്‍ വീണു. ആള്‍ക്കാർ ഇരുവരെയും പിടികൂടുകയായിരുന്നു. വിദ്യാനഗർ സ്റ്റേഷനിൽ വിവരമറിയിച്ചതിെൻറ അടിസ്ഥാനത്തിലെത്തിയ വനിത എസ്‌.ഐ ലീല ഇരുവരെയും കസ്റ്റഡിയിലെടുത്ത്‌ ദേഹപരിശോധന നടത്തിയപ്പോഴാണ്‌ മാല കണ്ടെത്തിയത്‌. നല്ല നിലയിൽ വസ്ത്രം ധരിച്ചെത്തിയവരാണ് ദിവ്യയും ജന്‍ജനയും‌ം. സമാനമായ മോഷണക്കേസുകളിൽ അന്വേഷണം നടത്തുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story