Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Dec 2017 11:05 AM IST Updated On
date_range 23 Dec 2017 11:05 AM ISTവളർത്തുമത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങി
text_fieldsbookmark_border
കൂത്തുപറമ്പ്: കോട്ടയംചിറയിൽ വളർത്തുമത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങുന്നത് പകർച്ചവ്യാധിഭീഷണി സൃഷ്ടിക്കുന്നു. രണ്ടുവർഷം മുമ്പ് കോട്ടയംചിറ നവീകരിച്ചശേഷം നിക്ഷേപിച്ച മത്സ്യക്കുഞ്ഞുങ്ങളാണ് വ്യാപകമായി ചത്തത്. ആലപ്പുഴയിൽനിന്ന് പ്രത്യേക സജ്ജീകരണങ്ങളോടെയാണ് ലക്ഷത്തോളം മത്സ്യക്കുഞ്ഞുങ്ങളെ ചിറയിലെത്തിച്ചത്. പായലും പുല്ലും തിന്നുന്ന പ്രത്യേക ഇനത്തിൽപെട്ട മത്സ്യക്കുഞ്ഞുങ്ങളെയാണ് ചിറയിൽ നിക്ഷേപിച്ചിരുന്നത്. മത്സ്യങ്ങൾ വളർന്നതോടെ ചിറയിലെ പായലും പുല്ലും പൂർണമായി നശിച്ചു. രാസമാലിന്യം കലർത്താതെ പൂർണമായും പ്രകൃതിദത്തമായാണ് മത്സ്യങ്ങളെ ഉപയോഗിച്ച് ചിറ ശുചീകരിച്ചത്. മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തതിനെ തുടർന്ന് ചിറയിലെ വെള്ളം മലിനമായിരിക്കുകയാണ്. പ്രദേശമാകെ ദുർഗന്ധവും പടർന്നിട്ടുണ്ട്. മത്സ്യം പിടിക്കാൻ സാമൂഹികവിരുദ്ധർ വൈദ്യുതി കടത്തിവിട്ടതാണോ ഇവ ചാകാൻ കാരണമായതെന്ന സംശയം ഉയർന്നിട്ടുണ്ട്. അവശേഷിക്കുന്ന മത്സ്യസമ്പത്ത് സംരക്ഷിക്കാൻ നടപടിയെടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story