Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Aug 2017 9:26 AM GMT Updated On
date_range 4 Aug 2017 9:26 AM GMTദേശീയമാധ്യമങ്ങള്‍ ഭരണകൂടത്തെ വിമർശിക്കുന്നതിനുപകരം അവരുടെ വക്താക്കളാകുന്നു –സഈദ് നഖ്വി
text_fieldsbookmark_border
കോഴിക്കോട്: നമ്മുടെ ദേശീയമാധ്യമങ്ങൾ അധികാരകേന്ദ്രങ്ങളെ വിമർശിക്കുന്നതിനുപകരം അവരുടെ വക്താക്കളായി മാറിയിരിക്കുന്നുവെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ സഈദ് നഖ്വി പറഞ്ഞു. സ്വകാര്യപരിപാടിക്കായി കോഴിക്കോട്ടെത്തിയ അദ്ദേഹം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു. ഭരണകൂടത്തിനെതിരെ ആയിരിക്കണം മാധ്യമങ്ങളുടെ പ്രവർത്തനം. മുമ്പ് ഭരണകൂടത്തിെൻറ ശത്രുക്കളായാണ് മാധ്യമങ്ങള്‍ പ്രവര്‍ത്തിച്ചതെങ്കില്‍ ഇന്ന് കാര്യങ്ങൾ നേരെ തിരിച്ചായിരിക്കുന്നു. ഭരണകൂടത്തിനുവേണ്ടി പ്രതിപക്ഷത്തിനെതിരായ പ്രവര്‍ത്തനങ്ങളാണ് അവര്‍ നടത്തുന്നത്. ഭരിക്കുന്നവര്‍ക്കായി എതിര്‍പ്പില്ലാത്ത സാഹചര്യം സൃഷ്ടിക്കുന്നവരായി മാധ്യമങ്ങള്‍ മാറിയെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് മാധ്യമങ്ങളെ പൂർണമായും നിയന്ത്രിക്കുന്നത് കോർപറേറ്റുകളാണ്. ചങ്ങാത്ത മുതലാളിത്തത്തിെൻറ കാലത്ത് ലോകത്താകമാനം മാധ്യമങ്ങള്‍ കോര്‍പറേറ്റുകളുടെ ഭാഗമായി മാറിയിരിക്കുകയാണ്. രാജ്യത്ത് വര്‍ഗീയതയെ ചെറുക്കുന്നതില്‍ കോണ്‍ഗ്രസിന് കാര്യമായി ഒന്നും ചെയ്യാന്‍ കഴിയില്ല. നെഹ്റു പോലും ജനങ്ങളെ വിഡ്ഢികളാക്കുകയായിരുന്നു. മോദിയുടെ ഏറ്റവും വലിയ ആസ്തി കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയുമാണ്. ഈ അമ്മയും മകനും രാജ്യത്തെയും പാര്‍ട്ടിയെയും എന്തിന് ഈ ദുരിതക്കയത്തിലെത്തിച്ചു എന്നതിന് പ്രതിപക്ഷത്തിന് പോലും മറുപടി പറയാന്‍ കഴിയുന്നില്ല. ദേശീയരാഷ്ട്രീയത്തില്‍ ഇടത് രാഷ്ട്രീയവും പരാജയമാണ്. ഭരണസാരഥ്യത്തില്‍ നിര്‍ണായക പങ്കുവഹിക്കാനാകുമായിരുന്നിട്ടും സി.പി.എമ്മിെൻറ പ്രതികൂലനിലപാടുകള്‍ ചരിത്രപരമായ വിഡ്ഢിത്തമായി. കേരളത്തില്‍ കോണ്‍ഗ്രസിനെതിരായും ബംഗാളില്‍ ഒരുമിച്ചും നില്‍ക്കാനുള്ള യെച്ചൂരിയുടെ നിലപാടാണ് പാര്‍ട്ടിയുടെ ആശയപാപ്പരത്തത്തിെൻറ അവസാന തെളിവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story