Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightആറളത്ത്...

ആറളത്ത് ജനവാസകേന്ദ്രങ്ങളിൽ കാട്ടാന ഇറങ്ങി

text_fields
bookmark_border
ഇരിട്ടി: ആറളത്ത് ജനവാസകേന്ദ്രങ്ങളിൽ കാട്ടാന ഇറങ്ങിയത് ഭീതിവിതച്ചു. ആറളം പഞ്ചായത്തിലെ മാൻചോട്, കരടിമല, ചതിരൂർ, നലായ്മല, എടപ്പുഴ, വാളേത്താട് എന്നിവിടങ്ങളിലാണ് കാട്ടാന ഇറങ്ങിയത്. എടപ്പുഴയിൽ വ്യാഴാഴ്ച പുലർച്ചെ റബർടാപ്പിങ്ങിന് സ്കൂട്ടറിൽ പോവുകയായിരുന്ന മാൻചോട്ടിലെ ആലംപറമ്പിൽ ജോസാണ് ആനയെ ആദ്യം കണ്ടത്. പിന്നാലെ ഒാടിയ ആനയിൽനിന്ന് ജോസ് അദ്ഭുതകരമായി രക്ഷപ്പെെട്ടങ്കിലും സ്കൂട്ടർ തകർത്തു. തുടർന്ന് സമീപത്തെ റബർതോട്ടത്തിൽ കയറിയ ആനയുടെ മുന്നിൽ നിന്ന് തോട്ടത്തിൽ ടാപ്പിങ് നടത്തുകയായിരുന്ന അപ്പച്ചൻ തലനാരിഴക്ക് രക്ഷപ്പെടുകയായിരുന്നു. ആന ഇറങ്ങിയ വിവരം കാട്ടുതീപോലെ പടർന്നതോടെ ജനം പുറത്തിറങ്ങരുതെന്ന മുന്നറിയിപ്പുമായി വനംവകുപ്പിെൻറ അനൗൺസ്മെൻറ് വാഹനെമത്തി. വിവരമറിഞ്ഞ് റാപിഡ് ആക്ഷൻ ടീമും പൊലീസും വനംവകുപ്പ്് ഉദ്യോഗസ്ഥരും സ്ഥലത്ത് തിരച്ചിൽ നടത്തി. മാഞ്ചോട്ടിൽ ജലനിധി വാട്ടർടാങ്കിന് സമീപം നിലയുറപ്പിച്ച ആനയെ തുരത്താൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. വീണ്ടും ജനവാസകേന്ദ്രങ്ങളിലേക്ക് ഇറങ്ങിയ ആനയെ നാട്ടുകാർ പടക്കം പൊട്ടിച്ചും മരംമുറിയന്ത്രത്തിൽനിന്ന് ശബ്ദമുണ്ടാക്കിയും തുരത്താൻ ശ്രമം നടത്തി. ചതിരൂർ-വാളത്തോട് റോഡ് കടത്തി നീലായ്മല വഴി വനത്തിലേക്ക് കടത്തുന്നതിനിടെ ആന ചതിരൂർ ടൗണിലേക്ക് നീങ്ങിയത് കൂടുതൽ ആശങ്കയുണ്ടാക്കി. ചതിരൂർ കോളനിയിലെ ആദിവാസികളോട് പുറത്തിറങ്ങാതെ വീടിനുള്ളിൽ നിൽക്കുവാൻ വനംവകുപ്പ് അധികൃതർ അറിയിപ്പ് നൽകി. ഏറെനേരത്തെ ശ്രമഫലമായി ഉച്ചേയാടെ കോളനിക്കു സമീപത്തെ കശുമാവിൻ തോട്ടംവഴി ആനയെ നീലായ്മലയിലേക്ക് കയറ്റിവിടുകയായിരുന്നു. പോകുന്ന വഴിയിലെ റബർ, കശുമാവ്, വാഴ, കപ്പ എന്നിവ ആന തകർത്തു. ഇതിനുശേഷമാണ് ജനങ്ങൾ പുറത്തിറങ്ങിയത്. ചതിരൂർ, നീലായ്മല വനാതിർത്തിയിലെ കിടങ്ങ് നിർമാണം പൂർത്തീകരിക്കാത്തതിനാലാണ് ആന ഇതുവഴി പ്രവേശിക്കുന്നത്. ആറളം ഫാമിലെ കൊലയാളി ആനയാണ് ഇറങ്ങിയതെന്ന അഭ്യൂഹം പരന്നതോടെ ജനങ്ങൾ തീർത്തും പരിഭ്രാന്തരാവുകയായിരുന്നു. മാസങ്ങൾക്കു മുമ്പ് പരിപ്പുതോട് വെച്ച് അസുഖത്തെ തുടർന്ന് ചെരിഞ്ഞ ആനയുടെ കുട്ടിയാണ് ഇറങ്ങിയതെന്നും സംശയമുണ്ട്. ആനയെ തുരത്തുന്നതിന് ഫോറസ്റ്റ് റേഞ്ച് ഒാഫിസർമാരായ ജോഷിൽ, മധു, ആർ.ആർ.പി റേഞ്ചർ രതീശൻ, ഫോറസ്റ്റർ മുരളി, സുധീഷ് എന്നിവരും ആറളം പഞ്ചായത്ത് പ്രസിഡൻറ് ഷിജി നടുപ്പറമ്പിൽ, ആറളം പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ റഹിയാനത്ത്, സുബി, ആറളം വില്ലേജ് ഒാഫിസർ എന്നിവരും സ്ഥലത്തെത്തി നിർദേശങ്ങൾ നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story