Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകതിരൂര്‍ മനോജ്...

കതിരൂര്‍ മനോജ് വധം: സി.ബി.െഎ കോടതി പരിഗണിക്കും

text_fields
bookmark_border
തലശ്ശേരി: ആർ.എസ്.എസ് ജില്ല ശാരീരിക് ശിക്ഷണ്‍ പ്രമുഖ് കതിരൂരിലെ ഇളന്തോട്ടത്തില്‍ മനോജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസ് നാളെ കൊച്ചി സി.ബി.ഐ പ്രത്യേക കോടതി പരിഗണിക്കും. കുറ്റപത്രം സമര്‍പ്പിക്കപ്പെട്ട 19 പ്രതികളാണ് നാളെ കോടതിക്കുമുമ്പാകെ ഹാജരാകേണ്ടത്. ഇവരിൽ നാലുപേര്‍ ഇപ്പോള്‍ ജാമ്യത്തിലാണ്. സി.പി.എം ജില്ല സെക്രട്ടറി പി. ജയരാജൻ, പയ്യന്നൂര്‍ ഏരിയ സെക്രട്ടറി ടി.ഐ. മധുസൂദനന്‍ ഉള്‍പ്പെടെ 25 പ്രതികളാണ് കേസിലുള്ളത്. ഗൂഢാലോചനക്കുറ്റം ചുമത്തിയിട്ടുള്ള 20 മുതല്‍ 26വരെ പ്രതികളുടെ കുറ്റപത്രം ഇനി സമര്‍പ്പിക്കാനുണ്ട്. നിലവില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവില്‍ കഴിയുന്ന രണ്ടു പ്രതികള്‍ തുടര്‍ പഠനത്തിന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍തന്നെ സൗകര്യമൊരുക്കണമെന്നാവശ്യപ്പെട്ട് തിങ്കളാഴ്ച കൊച്ചി സി.ബി.ഐ കോടതിയില്‍ ഹരജിനല്‍കും. കഴിഞ്ഞവര്‍ഷം ജയിലില്‍നിന്ന് പഠിച്ച് പത്താംതരം പാസായ ഇവര്‍ ഇപ്പോള്‍ ജയിലില്‍ പ്ലസ് വണ്‍ പഠനം പൂര്‍ത്തിയാക്കി. കേസ് മാറ്റിയതിനാല്‍ ഇവരെയും എറണാകുളം ജയിലിലേക്ക് മാറ്റാൻ സാധ്യതയുണ്ട്. ഇൗ സാഹചര്യം കണക്കിലെടുത്താണ് പ്ലസ് ടു പഠനസൗകര്യത്തിന് കണ്ണൂര്‍ ജയിലില്‍തന്നെ തുടരാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഹരജി നല്‍കുന്നത്. സുപ്രീംകോടതിയുടെ ഉത്തരവുപ്രകാരം കഴിഞ്ഞദിവസം മനോജ് വധക്കേസിെൻറ ഫയലുകള്‍ തലശ്ശേരി കോടതിയില്‍നിന്ന് കൊച്ചി സി.ബി.ഐ പ്രത്യേക കോടതിയിൽ മാറ്റിയിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story