Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_right...

പടക്കവ്യാപാരികളുടെ ദുരിതം തുടരുന്നു

text_fields
bookmark_border
കണ്ണൂർ: അധികമായി സൂക്ഷിച്ച പടക്കങ്ങളുടെ തൂക്കം നിർണയിക്കാൻ സംവിധാനമില്ലാത്തത് പടക്കവ്യാപാരികളെ ദുരിതത്തിലാക്കുന്നു. ജില്ലയിലെ നാനൂറോളം പടക്ക കടകളിൽ ശിവകാശി പടക്കങ്ങളായ കമ്പിത്തിരി, പൂക്കുറ്റി, നിലച്ചക്രം, മത്താപ്പ് തുടങ്ങിയ കൺസ്യൂമർ ഫയർവർക്സ് ഇനത്തിൽപെട്ട അപകടരഹിതമായ പടക്കങ്ങളാണ് വിൽക്കുന്നത്. ഇവ ചെക്പോസ്റ്റിൽതന്നെ നികുതി അടച്ചാണ് കൊണ്ടുവരുന്നതെന്ന് ഫയർവർക്സ് ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് കെ.പി. രാജീവ് പറഞ്ഞു. മുൻ വർഷങ്ങളിൽ അധികമായി സൂക്ഷിച്ചെന്ന പേരിൽ കണ്ടുകെട്ടിയ പടക്കങ്ങൾ ഹൈകോടതി നിർദേശപ്രകാരം ലേലംചെയ്ത് ആ തുക കോടതിയിൽ അടക്കുകയായിരുന്നു. എക്സ്പ്ലോസിവ് ആക്ട് പ്രകാരം തൂക്കം നിർണയിക്കാനുള്ള സംവിധാനമില്ലാത്തതാണ് ഇതിന് കാരണം. എണ്ണത്തിെൻറ അടിസ്ഥാനത്തിൽ വാങ്ങുകയും വിൽക്കുകയും ചെയ്യുന്ന പടക്കങ്ങൾ തൂക്കം നിർണയിക്കാൻ സാധിക്കാത്തതു കാരണം ലൈസൻസുണ്ടെങ്കിൽപോലും അളവ് അധികമാണോ അല്ലയോ എന്ന് തെളിയിക്കാനാവാത്ത സ്ഥിതിയാണ്. വിഷുവിനോടനുബന്ധിച്ച് കൂടുതൽ സ്റ്റോക്ക് എത്തുന്നതോടെ സുരക്ഷിതമായ രീതിയിൽ വിൽപന നടത്താൻ എല്ലാ വകുപ്പധികൃതരും സഹകരിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സുരക്ഷ മാനദണ്ഡങ്ങൾ പാലിച്ച് വ്യാപാരം നടത്തുന്നതിനാൽ ഒരു കടയിലും അപകടമുണ്ടായിട്ടില്ലെന്നും സംഘടന ഭാരവാഹികളായ മുഹമ്മദ് കാസിം, എസ്. ആനന്ദകൃഷ്ണൻ, പി.എം. റിയാസ് എന്നിവർ വ്യക്തമാക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story