Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightആദിവാസി യുവതിയുടെ...

ആദിവാസി യുവതിയുടെ മരണം: ജനറല്‍ ആശുപത്രി പരിസരത്ത് സംഘര്‍ഷാവസ്ഥ

text_fields
bookmark_border
തലശ്ശേരി/മട്ടന്നൂര്‍: ചാവശ്ശേരി പറമ്പ് ടൗണ്‍ഷിപ് കോളനിയിലെ ആദിവാസി യുവതി അസുഖം ബാധിച്ച് മരിച്ചതിനെ തുടര്‍ന്ന് ജനറല്‍ ആശുപത്രി മോര്‍ച്ചറി പരിസരത്ത് രാഷ്ട്രീയ വടംവലി. കോളനിയിലെ വിജയന്‍െറയും ശ്യാമളയുടെയും രണ്ടാമത്തെ മകള്‍ അശ്വതി (18) ആണ് ഞായറാഴ്ച രാത്രി മരിച്ചത്. തിങ്കളാഴ്ച മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്യാനുള്ള ഒരുക്കത്തിനിടെ ബി.ജെ.പി ഉന്നയിച്ച പരാതിയാണ് പ്രശ്നമായത്. വിവാദമായതോടെ എം.വി. ജയരാജന്‍ ഉള്‍പ്പെടെ സി.പി.എം നേതാക്കളും സ്ഥലത്തത്തെി. പനിയെ തുടര്‍ന്ന് യുവതി ശനിയാഴ്ച ഇരിട്ടി ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. രക്തം കുറവായതിനാല്‍ ജനറല്‍ ആശുപത്രിയില്‍ പോകാന്‍ ഡോക്ടര്‍ നിര്‍ദേശിച്ചുവെന്നും തിങ്കളാഴ്ച വരാനിരിക്കുകയായിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു. എന്നാല്‍, ഞായറാഴ്ച രാത്രി ഏഴുമണിയോടെ വയറുവേദനയും കാലിന് നീരും അനുഭവപ്പെട്ടതോടെ യുവതിയെ ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുവരുകയായിരുന്നു. കതിരൂരില്‍ എത്തിയപ്പോഴേക്കും മരിച്ചു. തിങ്കളാഴ്ച പൊലീസ് സംഘം ജനറല്‍ ആശുപത്രിയില്‍ ഇന്‍ക്വസ്റ്റിനുള്ള നടപടി തുടങ്ങി. ഇതിനിടയിലാണ് യുവതി പട്ടിണിമൂലമാണ് മരിച്ചതെന്ന പ്രചാരണമുണ്ടാ യത്. തുടര്‍ന്ന് ബി.ജെ.പി തലശ്ശേരി മണ്ഡലം പ്രസിഡന്‍റ് എം.പി. സുമേഷിന്‍െറ നേതൃത്വത്തില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ മോര്‍ച്ചറി പരിസരത്ത് പ്രതിഷേധം ഉയര്‍ത്തി. ട്രൈബല്‍ ഓഫിസറോ ഉദ്യോഗസ്ഥരോ വന്നശേഷമേ പോസ്റ്റ്മോര്‍ട്ടം നടത്താവൂവെന്ന് അവര്‍ പറഞ്ഞു. വിവരമറിഞ്ഞ് സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം എം.വി. ജയരാജന്‍, ഏരിയാ സെക്രട്ടറി എം.സി. പവിത്രന്‍ എന്നിവരും കോണ്‍ഗ്രസ് നേതാക്കളായ കെ. ശിവദാസന്‍, മണ്ണയാട് ബാലകൃഷ്ണന്‍, കെ.ഇ. പവിത്രരാജ് എന്നിവരും നിരവധി പാര്‍ട്ടി പ്രവര്‍ത്തകരും മോര്‍ച്ചറി പരിസരത്തത്തെി. ഇരിട്ടി നഗരസഭാ ചെയര്‍മാന്‍ പി.പി. അശോകന്‍, വാര്‍ഡ് കൗണ്‍സിലര്‍ വി. അനിത എന്നിവരും ആശുപത്രിയില്‍ എത്തിയിരുന്നു. നടപടികള്‍ പൂര്‍ത്തിയാക്കി രണ്ടര മണിയോടെയാണ് മൃതദേഹം പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം തിങ്കളാഴ്ച വൈകീട്ട് ചാവശ്ശേരി പൊതുശ്മശാനത്തില്‍ സംസ്ക രിച്ചു. യുവതി മരിച്ചത് പട്ടിണിമൂലമാണെന്ന പ്രചാരണം ശരിയല്ളെന്ന് ഇരിട്ടി നഗരസഭാ ചെയര്‍മാന്‍ പി.പി. അശോകന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഓണത്തിന് 15 കിലോ അരിയും മറ്റ് സാധനങ്ങളും ട്രൈബല്‍ വകുപ്പിന്‍െറ വക ഇവിടത്തെ 130 വീട്ടുകാര്‍ക്കും നഗരസഭ നല്‍കി യിട്ടുണ്ട്. കഴിഞ്ഞ ആഗസ്റ്റ് 29ന് കോളനിയില്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചതായും ഇവരുടെ ആരോഗ്യ കാര്യത്തില്‍ നഗരസഭയും ട്രൈബല്‍ വകുപ്പും പ്രത്യേക ശ്രദ്ധ നല്‍കിവരുന്നതായും വാര്‍ഡ് കൗണ്‍സിലര്‍ വി. അനിത പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story