Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Jun 2016 4:22 PM IST Updated On
date_range 20 Jun 2016 4:22 PM ISTജില്ലാ ആശുപത്രിയില്‍ ഡോക്ടര്‍മാരുണ്ടെങ്കിലും ഒ.പിയില്‍ പരിശോധനയില്ല
text_fieldsbookmark_border
കാഞ്ഞങ്ങാട്: ജില്ലാ ആശുപത്രി ഒ.പിയില്‍ ചികിത്സ തേടി എത്തുന്നവരെ ഡോക്ടര്‍മാര്‍ പരിശോധിക്കുന്നില്ളെന്ന് പരാതി. ഇരുപത്തിനാല് മണിക്കൂറും തുറന്നു പ്രവര്‍ത്തിക്കുമെന്ന് പറഞ്ഞിരുന്ന മരുന്നുഷാപ്പില്‍ നിന്ന് ജീവനക്കാരുടെ സൗകര്യം പോലെ മാത്രമേ മരുന്ന് ലഭിക്കുന്നുള്ളൂവെന്നും വ്യാപക പരാതിയുണ്ട്. ചീഫ് ഫിസിഷ്യന്‍ ഒഴികെ, അസ്ഥിരോഗ വിഭാഗം, നാഡീ വിഭാഗം, കണ്ണ് വിഭാഗം, ഗൈനക്കോളജി തുടങ്ങിയ എല്ലാവിഭാഗത്തിലും ഡോക്ടര്‍മാര്‍ ഉണ്ടെങ്കിലും രോഗികളെ പരിശോധിക്കുന്നില്ളെന്ന് ആശുപത്രിയിലത്തെുന്നവര്‍ പറയുന്നു. ഒ.പിയില്‍ ഉച്ചക്ക് 12 ആവുന്നതിന് മുമ്പ് ഡോക്ടര്‍മാര്‍ പരിശോധന നിര്‍ത്തി മടങ്ങുകയാണെന്നാണ് ആക്ഷേപം. മലയോര ഭാഗങ്ങളില്‍ നിന്നും ജില്ലയുടെ മറ്റ് വിദൂര സ്ഥലങ്ങളില്‍ നിന്നും അതിരാവിലെ തന്നെ എത്തുന്നവര്‍ ഡോക്ടറുണ്ടോ എന്ന് അന്വേഷിച്ച് ഉറപ്പുവരുത്തി ടോക്കന്‍ എടുത്താലും കാണാന്‍ പറ്റാത്ത സ്ഥിതിയാണ്. ഇതിനാല്‍ രണ്ടും മൂന്നും ദിവസം ആശുപത്രിയിലെത്തേണ്ട സാഹചര്യമാണ്. ഗര്‍ഭിണികള്‍ക്ക് രാത്രിയില്‍ ഗൈനക്കോളജിസ്റ്റിന്‍െറ സേവനം ലഭിക്കുന്നില്ലത്രേ. രണ്ടുമാസം മുമ്പ് പ്രസവത്തിനിടെ കുഞ്ഞ് മരിക്കാനിടയായ സംഭവത്തില്‍ കേസ് അറിയിച്ച് നാലുമണിക്കൂര്‍ കഴിഞ്ഞാണ് തൊട്ടടുത്തുണ്ടായിരുന്ന ഗൈനക്കോളജിസ്റ്റ് എത്തിയതെന്ന് ആശുപത്രി ജീവനക്കാര്‍ ഉള്‍പ്പെടെ പറയുന്നു. കഴിഞ്ഞ സര്‍ക്കാറിന്‍െറ കാലത്ത് ജില്ലാ ആശുപത്രിക്ക് വേണ്ട എല്ലാ ഉപകരണങ്ങളും വാങ്ങിയിരുന്നു. രണ്ടു കോടി ചെലവില്‍ അള്‍ട്രാ സൗണ്ട് സ്കാന്‍ യൂനിറ്റ് സ്ഥാപിച്ചെങ്കിലും രോഗികള്‍ക്ക് ഇതുവരെയും അതിന്‍െറ പ്രയോജനം ലഭിച്ചിട്ടില്ല. നാമമാത്ര ഫീസില്‍ സി.ടി സ്കാന്‍ നടത്താനുള്ള സൗകര്യമുണ്ട്. എന്നാല്‍, ഇതിന്‍െറ നടത്തിപ്പ് കോണ്‍ട്രാക്ട് എടുത്തവരുടെ സമയവും സന്ദര്‍ഭവും അനുസരിച്ചാണ് പരിശോധന. എക്സ്റേയും മറ്റ് പരിശോധന സൗകര്യങ്ങളും ലബോറട്ടറിയും ഉണ്ടെങ്കിലും പലപ്പോഴും ടെക്നീഷ്യന്‍ ഇല്ലായെന്ന് പറഞ്ഞ് സ്വകാര്യ ലാബുകളിലേക്ക് രോഗികളെ പറഞ്ഞു വിടുകയാണ്. ഡോക്ടര്‍മാര്‍ മരുന്ന് കുറിച്ചു കൊടുത്താല്‍, ഇരുപത്തിനാലുമണിക്കൂറും പ്രവര്‍ത്തിക്കുന്നുവെന്ന് അവകാശപ്പെടുന്ന ഫാര്‍മസിയില്‍ മരുന്ന് നല്‍കാന്‍ പോലും ആളില്ല. ആശുപത്രിയിലത്തെുന്നവര്‍ നിരന്തരം പരാതി ഉന്നയിക്കുന്നതിനെ കുറിച്ച് അന്വേഷിക്കാന്‍ ഡി.എം.ഒ ഡോ. ദിനേഷ്കുമാറിനെ വിളിച്ചപ്പോള്‍ ഇത്തരം കാര്യങ്ങളില്‍ പരാതി ലഭിച്ചിട്ടില്ളെന്നും പരാതി കിട്ടിയാല്‍ അന്വേഷിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നുമാണ് പറഞ്ഞത്. സ്ഥലം എം.എല്‍.എയും റവന്യൂ മന്ത്രിയുമായ ഇ. ചന്ദ്രശേഖരന്‍ പ്രശ്നത്തില്‍ ഇടപെടണമെന്നും എം.എല്‍.എ, നഗരസഭ ചെയര്‍മാന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്, ബ്ളോക് തല മെംബര്‍മാര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍, ഡോക്ടര്‍മാര്‍ തുടങ്ങിയവരെ ഉള്‍പ്പെടുത്തി സ്റ്റിയറിങ് കമ്മിറ്റി രൂപവത്കരിച്ച് ജില്ലാ ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കണമെന്ന് ആവശ്യ മുയരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story