Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകണ്ണൂര്‍ വിമാനത്താവളം:...

കണ്ണൂര്‍ വിമാനത്താവളം: നഷ്ടപരിഹാരത്തില്‍ അപാകത; നാട്ടുകാര്‍ പ്രക്ഷോഭത്തിലേക്ക്

text_fields
bookmark_border
മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവള പദ്ധതി പ്രദേശത്ത് കല്ലു ശേഖരിക്കുന്നതിനായി കഴിഞ്ഞ ജനുവരി 28 ന് വെടിമരുന്ന് ഉപയോഗിച്ച് നടത്തിയ സ്ഫോടനത്തില്‍ തകരാര്‍ സംഭവിച്ച ഒട്ടേറെ വീടുകള്‍ക്ക് നഷ്ടപരിഹാരം അനുവദിക്കാത്തതിനെ തുടര്‍ന്ന് നാട്ടുകാര്‍ പ്രക്ഷോഭത്തിലേക്ക്. ഇതിന്‍െറ ഭാഗമായി കര്‍മസമിതി ഇന്നു ജില്ലാ കലക്ടറെ കാണും. നഷ്ടപരിഹാരം കണക്കാക്കിയതില്‍ വന്‍ അപാകതയാണുള്ളത്. സ്ഫോടനത്തില്‍ ക്ഷതം സംഭവിച്ച വീടിന് 165 രൂപ നഷ്ടപരിഹാരം കണക്കാക്കിയപ്പോള്‍ ഒരു മണ്ണിര കമ്പോസ്റ്റിന് 77,796 രൂപയാണ് ലഭിക്കുന്നത്. മറ്റൊരു വീടിനു ലഭിക്കുന്നത് 296 രൂപയാണ്. കല്ളേരിക്കരയിലും കാരയിലും കാര- പേരാവൂരിലുമായി അറുന്നൂറോളം വീടുകള്‍ക്ക് ക്ഷതം സംഭവിച്ചതായി പരാതിയുണ്ടായിരുന്നു. എന്നാല്‍, യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ കീഴല്ലൂര്‍ പഞ്ചായത്തിലും മട്ടന്നൂര്‍ നഗരസഭയിലുമായി 218 വീടുകള്‍ക്കു മാത്രമാണ് നഷ്ടപരിഹാരം അനുവദിക്കപ്പെട്ടത്. സ്ഫോടനത്തില്‍ വലിയ തകരാറുകള്‍ സംഭവിച്ചതായി സന്ദര്‍ശനത്തില്‍ വ്യക്തമായെന്നും വീടുകളുടെ പരിശോധന പൂര്‍ണമാകുന്ന സാഹചര്യത്തില്‍ അര്‍ഹമായ നഷ്ടപരിഹാരം നല്‍കുമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞിരുന്നു. അന്നത്തെ സ്ഥലം എം.എല്‍.എ ഇ.പി. ജയരാജനും സന്ദര്‍ശനം നടത്തി നഷ്ടം നേരില്‍ ബോധ്യപ്പെട്ടിരുന്നു. എന്നാല്‍, മിക്ക വീടിനും നഷ്ടപരിഹാരം അനുവദിച്ചിട്ടില്ല. മെയിന്‍ വാര്‍പ്പ് തകര്‍ന്ന ഒരു വീടിന് 3,86,794 രൂപ ലഭിക്കുമ്പോള്‍ മറ്റൊരു വീടിന് 45,358 രൂപയും വേറൊരു വീടിന് 11,132 രൂപയുമാണ് നഷ്ടപരിഹാരം ലഭിക്കുന്നത്. മട്ടന്നൂര്‍ നഗരസഭയില്‍ വീടുള്ള നിരവധി കുടുംബങ്ങളുടെ പേര് കീഴല്ലൂര്‍ ഗ്രാമപഞ്ചായത്തിന്‍െറ ലിസ്റ്റിലാണുള്ളത്. നഷ്ട പരിഹാരം അനുവദിക്കപ്പെട്ടവരുടെ ലിസ്റ്റ് എല്ലാവരെയും അറിയിക്കണമെന്ന് പറഞ്ഞ് ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം കാരയിലെ ഒരു കടയില്‍ ഏല്‍പിക്കുകയായിരുന്നത്രേ. ഈ ലിസ്റ്റ് പ്രകാരം വന്‍തുക നഷ്ടപരിഹാരം അനുവദിക്കപ്പെട്ട ചിലര്‍ വില്ളേജ് ഓഫിസില്‍ നിന്നു പണം കൈപ്പറ്റാന്‍ തുടങ്ങിയിട്ടുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story