Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമയക്കുമരുന്ന്:...

മയക്കുമരുന്ന്: വിദ്യാലയ പരിസരങ്ങളില്‍ പരിശോധന കര്‍ശനമാക്കും

text_fields
bookmark_border
കണ്ണൂര്‍: ജില്ലയിലെ വിദ്യാലയ പരിസരങ്ങളില്‍ മയക്കുമരുന്ന് പരിശോധന കര്‍ശനമാക്കാന്‍ ജില്ലാതല ജനകീയ കമ്മിറ്റി യോഗം നിര്‍ദേശിച്ചു. ചില വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരങ്ങളില്‍ വിദ്യാര്‍ഥികളെ ലക്ഷ്യമിട്ട് മയക്കുമരുന്ന് വില്‍പന നടക്കുന്നുവെന്ന പരാതികളെ തുടര്‍ന്നാണ് നിര്‍ദേശം. എക്സൈസ് വകുപ്പിന്‍െറ ഷാഡോ ടീമിന്‍െറ നേതൃത്വത്തിലായിരിക്കും പരിശോധന. ആവശ്യമായ സ്ഥലങ്ങളില്‍ റെയ്ഡും മറ്റ് നടപടികളും സ്വീകരിക്കാനും തീരുമാനിച്ചു. കൂത്തുപറമ്പ്, ചെറുവാഞ്ചേരി മേഖലയില്‍ നാടന്‍ ചാരായത്തിന്‍െറയും മാഹി മദ്യത്തിന്‍െറയും വില്‍പന നടക്കുന്നതായി പരാതി ഉയര്‍ന്നു. ഇക്കാര്യങ്ങളില്‍ കര്‍ശന നടപടിയെടുക്കാന്‍ എക്സൈസിന് നിര്‍ദേശം നല്‍കി. 2015 ഡിസംബറില്‍ ജില്ലയില്‍ 109 അബ്കാരി കേസുകള്‍ എടുത്തതായി ഡെപ്യൂട്ടി എക്സൈസ് കമീഷണര്‍ വി.വി. സുരേന്ദ്രന്‍ പറഞ്ഞു. 667 തവണ മദ്യഷാപ്പുകളും 29 തവണ ബിയര്‍, വൈന്‍ പാര്‍ലറുകളും പരിശോധിച്ചു. 288 ലിറ്റര്‍ വിദേശ മദ്യവും 287 ലിറ്റര്‍ മാഹി മദ്യവും 25 ലിറ്റര്‍ ചാരായവും പിടികൂടി. 1355 ലിറ്റര്‍ വാഷും റെയ്ഡുകളില്‍ പിടിച്ചു. 2.76 കിലോഗ്രാം കഞ്ചാവും 2.6 ഗ്രാം ബ്രൗണ്‍ ഷുഗറും പിടികൂടിയതായും അറിയിച്ചു. എ.ഡി.എം ഒ. മുഹമ്മദ് അസ്ലം അധ്യക്ഷത വഹിച്ചു. ആന്തൂര്‍ നഗരസഭാ ചെയര്‍പേഴ്സന്‍ പി.കെ. ശ്യാമള ടീച്ചര്‍, പേരാവൂര്‍ ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് ടി. പ്രസന്ന, കൂത്തുപറമ്പ് ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് എ. അശോകന്‍, ഇരിട്ടി ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് എന്‍.ടി. റോസമ്മ, ജോണ്‍സണ്‍ പി. തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story