Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകണ്ണൂര്‍ വിമാനത്താവള...

കണ്ണൂര്‍ വിമാനത്താവള നിര്‍മാണം: സ്ഫോടനത്തില്‍ വീടുകള്‍ക്ക് വീണ്ടും നാശം

text_fields
bookmark_border
മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവള പദ്ധതി പ്രദേശത്ത് കല്ലുശേഖരിക്കുന്നതിനായി വെടിമരുന്ന് ഉപയോഗിച്ചു നടത്തിയ സ്ഫോടനത്തില്‍ സമീപ പ്രദേശത്തെ വീടുകള്‍ക്ക് വീണ്ടും നാശം. സംഭവത്തെ തുടര്‍ന്ന് നാട്ടുകാര്‍ കാരയിലെ ഒന്നാം ഗേറ്റില്‍ ഉപരോധം ഏര്‍പ്പെടുത്തി വിമാനത്താവളത്തിലേക്കുള്ള വാഹനങ്ങള്‍ തടഞ്ഞു. വ്യാഴാഴ്ച വൈകി നടത്തിയ സ്ഫോടനത്തിലാണ് കാര, കല്ളേരിക്കര മേഖലയിലെ 13 വീടുകള്‍ക്ക് ക്ഷതം സംഭവിച്ചത്. ഒന്നാം ഗേറ്റിനു മുന്‍ വശത്തുള്ള കാരയിലെ പൊനോന്‍ ഗോവിന്ദന്‍, പി.കെ. പ്രകാശന്‍, കെ.കെ. പത്മിനി, അമ്പലത്തിനടുത്തുള്ള കെ.കെ. ഭാസ്കരന്‍ നമ്പൂതിരി, പുനരധിവാസ പ്രദേശത്തു കല്ളേരിക്കരയില്‍ നിര്‍മിച്ച വെള്ളുവ കുഞ്ഞിരാമന്‍ നമ്പ്യാര്‍, പി.കെ. ലീല, പി. കമല, പി.കെ. ജാനകി, പി. ജാനകി, പി. ലക്ഷ്മി, പി. രാജന്‍, വെള്ളുവ ഗോവിന്ദന്‍ നമ്പ്യാര്‍, വെള്ളുവ കുഞ്ഞിരാമന്‍ നമ്പ്യാര്‍ എന്നിവരുടെ വീടുകള്‍ക്കാണ് ക്ഷതം സംഭവിച്ചത്. സംഭവത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ കാരയിലെ വിമാനത്താവളത്തിന്‍െറ ഒന്നാം ഗേറ്റ് ഉപരോധിച്ച് വിമാനത്താവളത്തിലേക്കുള്ള വാഹനങ്ങള്‍ തടഞ്ഞു. തുടര്‍ന്ന് മട്ടന്നൂര്‍ പൊലീസും ഉന്നത ഉദ്യോഗസ്ഥരും സ്ഥലത്തത്തെി നാട്ടുകാരുമായി ചര്‍ച്ച നടത്തി. വെള്ളിയാഴ്ച ഉന്നത ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലം സന്ദര്‍ശിക്കുമെന്ന ഉറപ്പിന്‍െറ അടിസ്ഥാനത്തില്‍ നാട്ടുകാര്‍ ഉപരോധം അവസാനിപ്പിച്ചു. മാസങ്ങള്‍ക്കു മുമ്പ് കരിങ്കല്ലു ശേഖരിക്കാന്‍ ശക്തമായ സ്ഫോടനം നടത്തിയപ്പോള്‍ നിരവധി വീടുകള്‍ക്ക് കേടുപാടു സംഭവിച്ചിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story