Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവിവാഹ സല്‍ക്കാരം...

വിവാഹ സല്‍ക്കാരം ഒഴിവാക്കി; തുക മലബാര്‍ കാന്‍സര്‍ സെന്‍ററിന്

text_fields
bookmark_border
തലശ്ശേരി: ആര്‍ഭാടപൂര്‍വമായ വിവാഹ സല്‍ക്കാരം ഒഴിവാക്കി നന്മയുടെ വഴി വെട്ടിത്തുറക്കുകയാണ് പാലക്കാട് കല്‍മണ്ഡപത്തെ മല്ലിക. ബംഗളൂരുവില്‍ സോഫ്റ്റ്വെയര്‍ എന്‍ജിനീയറായ മകന്‍ ജിനനന്‍െറ വിവാഹ സല്‍ക്കാരത്തിന് നീക്കിവെച്ച ഒരു ലക്ഷം രൂപയാണ് കണ്ണൂര്‍ സ്വദേശിനിയും റിട്ട. അധ്യാപികയുമായ മല്ലിക തലശ്ശേരി കോടിയേരി മലബാര്‍ കാന്‍സര്‍ സെന്‍ററിലെ (എം.സി.സി) മജ്ജ മാറ്റിവെക്കല്‍ ചികിത്സാ ധനസഹായ പദ്ധതിയായ ‘അക്ഷയ’യിലേക്ക് നല്‍കിയത്. കല്‍മണ്ഡപം പ്രത്യാശ നഗറിലെ പരേതനായ രാഘവന്‍െറയും മല്ലികയുടെയും മകനായ ജിനനനും തൃശൂരിലെ ആന്‍േറായുടെ മകള്‍ അനിഷയും തമ്മിലുള്ള വിവാഹം ഒക്ടോബര്‍ മൂന്നിന് രാവിലെ തൃശൂര്‍ സെന്‍റ്മേരീസ് ചര്‍ച്ച് പാരിഷ് ഹാളിലാണ് നടന്നത്. ഇവരുടെ വീട്ടില്‍ വൈകീട്ട് നടക്കേണ്ടിയിരുന്ന സല്‍ക്കാരം ഒഴിവാക്കി ജിനനന്‍െറ മാതാവ് മല്ലിക തുക എം.ബി. രാജേഷ് എം.പിയെ ഏല്‍പിക്കുകയായിരുന്നു. കണ്ണൂരിലും വടകരയിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ മല്ലിക വര്‍ഷങ്ങളായി പാലക്കാടാണ് താമസം. മലബാറിലെ അര്‍ബുദ രോഗികളുടെ ആശ്രയമായി വളര്‍ന്ന മലബാര്‍ കാന്‍സര്‍ സെന്‍ററില്‍ ഒന്നര വര്‍ഷമായി മജ്ജ മാറ്റിവെക്കല്‍ ചികിത്സ നടക്കുന്നുണ്ട്. 2013 ജൂലൈയിലാണ് എം.സി.സിയുടെ ചരിത്രത്തില്‍ നാഴികക്കല്ലായി മാറിയ മജ്ജ മാറ്റിവെക്കല്‍ ചികിത്സക്ക് തുടക്കം കുറിച്ചത്. മള്‍ട്ടിപ്പ്ള്‍ മൈലോമ ബാധിച്ച രോഗിക്ക് വിവിധ സര്‍ക്കാര്‍ പദ്ധതികളിലെ ധനസഹായം പ്രയോജനപ്പെടുത്തി സൗജന്യമായാണ് ചികിത്സ നടത്തിയത്. ഇപ്പോള്‍ സ്ഥിരമായി മജ്ജ മാറ്റിവെക്കല്‍ എം.സി.സിയില്‍ നടക്കുന്നുണ്ട്. ഇതിനകം 13 മജ്ജ മാറ്റിവെക്കല്‍ നടന്നു. സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ തിരുവനന്തപുരം ആര്‍.സി.സിയിലും കോടിയേരി എം.സി.സിയിലുമാണ് ഇത്രയും സങ്കീര്‍ണമായ ചികിത്സ നല്‍കിവരുന്നത്. പാവപ്പെട്ടവരും ജീവന്‍രക്ഷാ മാര്‍ഗമായി മജ്ജ മാറ്റിവെക്കല്‍ ആവശ്യമായവരുമായ രോഗികള്‍ക്കായാണ് എം.സി.സി അക്ഷയഫണ്ട് വിഭാവനം ചെയ്തത്. പൊതുജനങ്ങളില്‍നിന്നും സന്നദ്ധ സംഘടനകളില്‍നിന്നും ഇതിലേക്ക് തുക ശേഖരിക്കുന്നുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story