Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമടക്കര ഹാര്‍ബര്‍...

മടക്കര ഹാര്‍ബര്‍ ചര്‍ച്ചാ തീരുമാനം : വികസന സ്വപ്നങ്ങള്‍ക്ക് തിരിച്ചടിയാകും

text_fields
bookmark_border
ചെറുവത്തൂര്‍: മടക്കര ഹാര്‍ബര്‍ ചര്‍ച്ചാ തീരുമാനം ഹാര്‍ബറിന്‍െറ വികസന സ്വപ്നങ്ങള്‍ക്ക് തിരിച്ചടിയാകും. മടക്കര ഹാര്‍ബറില്‍ നിലനില്‍ക്കുന്ന പ്രശ്നപരിഹാരത്തിനായി കഴിഞ്ഞദിവസം കലക്ടറുടെ നേതൃത്വത്തില്‍ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍, ബോട്ടുടമകള്‍, ട്രേഡ് യൂനിയന്‍ പ്രതിനിധികള്‍ എന്നിവരുടെ യോഗം വിളിച്ചുചേര്‍ത്തിരുന്നു. യോഗ തീരുമാനങ്ങളിലൊന്ന് ഇതര സംസ്ഥാന ബോട്ടുകള്‍ 31നകം ജില്ല വിട്ടുപോകാന്‍ നിര്‍ദേശം നല്‍കുമെന്നും കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ യാനങ്ങള്‍ക്ക് മാത്രം മടക്കര ഹാര്‍ബറില്‍ മത്സ്യവില്‍പന നടത്താമെന്നുമാണ്. ഇത് ഈ ഹാര്‍ബറിന്‍െറ വികസനങ്ങള്‍ക്ക് തിരിച്ചടിയാകുമെന്നാണ് കണക്കുകൂട്ടല്‍. മലബാറിലെ ഏറ്റവും വലിയ മത്സ്യബന്ധന തുറമുഖമാണ് മടക്കര മത്സ്യബന്ധന തുറമുഖം. ഒരേസമയം 300ഓളം ബോട്ടുകള്‍ക്ക് ഇവിടെയത്തെി മത്സ്യം വില്‍ക്കാനുള്ള സൗകര്യങ്ങളോടുകൂടിയാണ് പുതുതായി തുറമുഖം നിര്‍മിച്ചത്. ഇതുവഴി ആയിരത്തോളം പേര്‍ക്ക് പുതുതായി ജോലി ലഭിക്കാനുള്ള സാഹചര്യവും ഒരുക്കുമെന്നും ഫിഷറീസ് അധികൃതര്‍ അറിയിച്ചിരുന്നു. എന്നാല്‍, അന്യസംസ്ഥാന ബോട്ടുകള്‍ക്കും കണ്ണൂര്‍ ജില്ലക്ക് പുറത്തുനിന്നുള്ള ബോട്ടുകള്‍ക്കും ഇവിടെ വിലക്കേര്‍പ്പെടുത്തിയതോടെ തൊഴില്‍ സാധ്യതയും നഷ്ടമാവും. ഹാര്‍ബര്‍ ഉദ്ഘാടനത്തിനുശേഷം നിരവധി തൊഴിലാളികള്‍ക്ക് മത്സ്യബന്ധന വില്‍പന മേഖലയില്‍ തൊഴില്‍ ലഭിച്ചിരുന്നു. പ്രാദേശിക വള്ളക്കാര്‍ ഈ തുറമുഖം തങ്ങളുടെ വരുതിയിലാക്കുന്നതിന്‍െറ ഭാഗമായി മന:പൂര്‍വം പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയായിരുന്നു. ഇതിനെ എതിര്‍ത്ത പ്രദേശവാസികളെയും തൊഴിലാളികളെയും ആക്രമിക്കുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് കലക്ടറുടെ നേതൃത്വത്തില്‍ യോഗം വിളിച്ചുചേര്‍ത്തത്. പുതിയ ഹാര്‍ബര്‍ പ്രവര്‍ത്തനം ആരംഭിച്ചതോടെ നിരവധി ബോട്ടുകള്‍ എത്തിയിരുന്നു. ഇതോടെ മത്സ്യബന്ധന തുറമുഖം സജീവമാവുകയും വില്‍പനയില്‍ വന്‍ വര്‍ധനവുണ്ടാവുകയും ചെയ്തു. നിരവധി സ്ഥലങ്ങളില്‍നിന്നും മത്സ്യം വാങ്ങാനും കൊണ്ടുപോകാനും നിരവധി വാഹനങ്ങളും തൊഴിലാളികളും എത്തിയിരുന്നു. അതുകൊണ്ടുതന്നെ സര്‍ക്കാറിന് ലഭിക്കേണ്ട ടോള്‍ വരുമാനത്തിലും വന്‍ വര്‍ധനവുണ്ടായി. പ്രതിദിനം ശരാശരി 10,000 രൂപക്ക് മുകളില്‍ ടോള്‍ വരുമാനം ലഭിച്ചിരുന്നു എന്നാണ് കണക്ക്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story