Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപദ്ധതി പ്രദേശത്ത്...

പദ്ധതി പ്രദേശത്ത് ഉന്നത വിദ്യാഭ്യാസം 17.7 ശതമാനം പേര്‍ക്കെന്ന് സര്‍വേ

text_fields
bookmark_border
മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളത്തിന് കുടിയൊഴിപ്പിക്കപ്പെട്ടവരുടെ കുടുംബങ്ങളില്‍ ഉന്നത വിദ്യാഭ്യാസം നേടിയത് 17.7 ശതമാനം പേര്‍ക്കെന്ന് സര്‍വേ റിപ്പോര്‍ട്ട്. പഠനത്തിന്‍െറ ഭാഗമായി ഒരു എം.ബി.എ വിദ്യാര്‍ഥി തയാറാക്കി കിയാലിനു നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. എസ്.എസ്.എല്‍.സിക്കു താഴെ 23.8 ശതമാനവും എസ്.എസ്.എല്‍.സിക്കു മുകളില്‍ 36.5 ശതമാനവും പ്രീ ഡിഗ്രി വിദ്യാഭ്യാസം 22 ശതമാനം പേര്‍ക്കെന്നും ഡിഗ്രിയും അതിനു മുകളിലും 17.7 പേര്‍ക്കെന്നുമാണ് റിപ്പോര്‍ട്ടിലുള്ളത്. ഇതില്‍ ഡിഗ്രി വിദ്യാഭ്യാസം 15.7 ശതമാനം പേര്‍ക്കും ഡിഗ്രിക്കു മുകളില്‍ രണ്ടു ശതമാനം പേരാണുള്ളതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കണ്ണൂര്‍ വിമാനത്താവളത്തിന് കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്കായി 10 സെന്‍റ് സൗജന്യ ഭൂമിക്കുപുറമെ കുടുംബത്തിലൊരാള്‍ക്ക് വിദ്യാഭ്യാസ യോഗ്യതക്കനുസരിച്ചു വിമാനത്താവളത്തിലോ അനുബന്ധമായോ തൊഴിലും രണ്ടാംഘട്ട പാക്കേജിലുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് സര്‍വേ നടത്തിയത്. രണ്ടാംഘട്ട പാക്കേജില്‍ കുടുംബത്തിലൊരാള്‍ക്ക് തൊഴില്‍ വാഗ്ദാനം ചെയ്തെങ്കിലും പല ഘട്ടങ്ങളിലായി പരിധിക്കുള്ളിലെ പലര്‍ക്കും തൊഴില്‍ നല്‍കിയപ്പോഴും കുടിയൊഴിപ്പിക്കപ്പെട്ട ഒരു കുടുംബത്തെയും പരിഗണിച്ചിട്ടില്ല. 200ഓളം പേര്‍ക്ക് വിദ്യാഭ്യാസ യോഗ്യതക്കനുസരിച്ച് തൊഴില്‍ ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് കിയാല്‍ അധികാരികള്‍ പറയുന്നത്. തുടക്കത്തില്‍ അഞ്ചുമുതല്‍ എട്ടു വരെ വിമാന സര്‍വിസുകളാണ് ഉണ്ടായിരിക്കുക. 50 മുതല്‍ 60 വരെ സര്‍വിസുകള്‍ നടത്തുമ്പോള്‍ തൊഴില്‍ സാധ്യത വര്‍ധിക്കുമെന്ന് വിലയിരുത്തപ്പെടുന്നു. വിമാനത്താവളത്തില്‍ തൊഴില്‍ ലഭിക്കാന്‍ വിദ്യാഭ്യാസ യോഗ്യതക്കൊപ്പം സാങ്കേതിക പരിജ്ഞാനവും അനിവാര്യമാണ്. ഈ സാഹചര്യത്തില്‍ മൂര്‍ഖന്‍ പറമ്പിലെ തൊഴില്‍ സാധ്യതകളെ മുന്‍നിര്‍ത്തി വരും ദിവസങ്ങളില്‍ നിരവധി ഏവിയേഷന്‍ കോളജുകള്‍ മട്ടന്നൂര്‍ കേന്ദ്രീകരിച്ച് വരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ആദ്യ വിമാനം പറന്നിറങ്ങാന്‍ ഇനി 85 ദിവസം മാത്രം ശേഷിക്കേ കനത്ത മഴയത്തെുടര്‍ന്ന് നിര്‍ത്തിവെച്ച നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇന്നലെ വീണ്ടും ആരംഭിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴ കാരണം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഭാഗികമായി നിര്‍ത്തിവെച്ചിരുന്നു. പ്രവര്‍ത്തനം പുനരാരംഭിച്ചുവെങ്കിലും കോണ്‍ക്രീറ്റ് പ്രവൃത്തികളൊന്നും നടന്നില്ല. ജി.എസ്.പി ജോലികള്‍ മാത്രമാണ് ഇന്നലെ റണ്‍വേ മേഖലയില്‍ നടന്നത്. ടെര്‍മിനല്‍, എ.ജി.എല്‍ സബ് സ്റ്റേഷന്‍ തുടങ്ങിയ കെട്ടിടങ്ങളുടെ ഉള്‍ഭാഗങ്ങളിലെ ജോലികളും ഇന്നലെ നടന്നു. ഇതിനിടെ, റണ്‍വേ 3050 മീറ്ററില്‍ നിന്ന് 3400 മീറ്ററായി വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതിനെ തുടര്‍ന്ന് വിവിധ മേഖലകളില്‍ സമരം ശക്തമാക്കിയിട്ടുണ്ട്. ഒപ്പം റണ്‍വേ നീളം 4000 മീറ്റര്‍ ആക്കണമെന്നാവശ്യപ്പെട്ടുള്ള നിവേദക സംഘവും ശക്തിപ്രാപിക്കുകയാണ്.ഇതിനിടെ കാലാവസ്ഥാ പഠന വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം മൂര്‍ഖന്‍ പറമ്പിലത്തെി വിമാനത്താവള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story