Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightപൊള്ളുരോഗം ബാധിച്ച്...

പൊള്ളുരോഗം ബാധിച്ച് തേയിലച്ചെടികൾ; ആശങ്കയിൽ ചെറുകിട കർഷകർ

text_fields
bookmark_border
പൊള്ളുരോഗം ബാധിച്ച് തേയിലച്ചെടികൾ; ആശങ്കയിൽ ചെറുകിട കർഷകർ
cancel
camera_alt?????????? ??????? ???????????

കട്ടപ്പന: മഞ്ഞുവീഴ്ചയും ഇലപൊള്ളൽ രോഗവും തേയിലകൃഷിയെ നശിപ്പിക്കുന്നു. ജില്ലയിലെ ച െറുകിട തേയില കർഷകരുടെ തോട്ടങ്ങളിലാണ് മഞ്ഞുവീഴ്ചയും പൊള്ളൽരോഗവും വ്യാപകം. ഈ വർ ഷം നല്ലവിളവും വിലയും കിട്ടുമെന്ന് പ്രതീക്ഷിച്ച കർഷകരുടെ മോഹങ്ങളാണ് ഇല്ലാതാകുന്നത്. കൊളുന്തിന് നല്ലവില കിട്ടുന്ന സമയത്താണ് ഉൽപാദനത്തെ കാര്യമായി പിന്നോട്ടടിക്കുന്ന രോഗബാധ തോട്ടങ്ങളിൽ ദൃശ്യമായത്. രോഗം ബാധിച്ച ചെടിയുടെ തളിരിലകൾ വട്ടത്തിൽ പൊള്ളിക്കരിഞ്ഞ് അഴുകി നശിക്കുകയാണ്. ഇവ വെട്ടിമാറ്റിയില്ലെങ്കിൽ തണ്ടിലേക്കും ചെടിയിലേക്കും ബാധിച്ച് ചെടിതന്നെ നശിക്കുന്ന സ്ഥിതിയാണ്. ഇതിനെതിരെ കർഷകർ പലതരം മരുന്നുകൾ പ്രയോഗിച്ചെങ്കിലും കാര്യമായ പ്രയോജനമില്ല. രോഗം പടരുന്നത് തുടർന്നാൽ കൊളുന്ത് അപ്പാടെ വെട്ടിക്കളയേണ്ട ഗതികേടിലാണ് കർഷകർ. രണ്ട് ഇലകളിൽ രോഗം ബാധിച്ചാൽ ആറു മുതൽ എട്ടുവരെ ഇലകൾ വെട്ടിക്കളഞ്ഞില്ലെങ്കിൽ കൂടുതൽ ഭാഗങ്ങളിലേക്ക് രോഗം പടരും.

രോഗം ബാധിച്ച ചെടിയിലെ കൊളുന്ത് വ്യാപകമായി വെട്ടിക്കളയേണ്ടി വരുന്നത് ഉൽപാദനത്തെയും സാരമായി ബാധിക്കുകയാണ്. തോട്ടങ്ങളിൽ രോഗബാധ ദൃശ്യമായിട്ട് നാലാഴ്ചയോളമായി. അതിനിടെയാണ് തോട്ടങ്ങളിൽ മഞ്ഞുവീഴ്ച വ്യാപകമായത്. പുലർച്ച മഞ്ഞുവീണ് കിടക്കുന്ന ചെടികളിൽ സൂര്യപ്രകാശം തട്ടുന്നതോടെ മഞ്ഞുരുകി അതോടൊപ്പം ഇലകളും ചെടിയുടെ കൂമ്പും കരിയുകയാണ്. ചില തോട്ടങ്ങളിൽ ഉൽപാദനത്തിെൻറ 80 ശതമാനംവരെ ഇടിഞ്ഞിട്ടുണ്ട്.
മുൻവർഷത്തെ അപേക്ഷിച്ച് കൊളുന്തിെൻറ വിലയിൽ വർധന ഉണ്ടായതിനാൽ പ്രതീക്ഷയോടെ കാത്തിരുന്ന കർഷകരാണ് ദുരിതത്തിലായത്. 12 മുതൽ 18 രൂപവരെയാണ് കൊളുന്തിനു വില കിട്ടുന്നത്. 12600ഓളം ചെറുകിട കർഷകരാണ് സാമ്പത്തിക ബാധ്യതയിലേക്ക് വീഴുന്നത്. രോഗബാധമൂലം തേയില കർഷകർക്കുണ്ടായ നഷ്ടം പരിഹരിക്കാൻ തേയില ബോർഡ് ഇടപെടുന്നില്ലെന്ന് തേയില കർഷക ഫെഡറേഷൻ പ്രസിഡൻറ് വൈ.സി. സ്റ്റീഫൻ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story