മെഗാ പട്ടയമേള ഇന്ന്; ജില്ലയിൽ 8101 പേർക്ക് പട്ടയം
text_fieldsതൊടുപുഴ: ജില്ലയിലെ വിവിധ പ്രദേശങ്ങളിലെ കുടിയേറ്റ കര്‍ഷകരുടെ സ്വപ്നം സാക്ഷാത്കരി ച്ച് ജില്ലതല മെഗാ പട്ടയമേള വെള്ളിയാഴ്ച നടക്കും. കട്ടപ്പന സെൻറ് ജോർജ് പാരിഷ്ഹാളി ല്‍ രാവിലെ 10.30 ന് നടക്കുന്ന യോഗത്തില്‍ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന് ഉദ്ഘാടനം ചെയ്യും. വൈദ്യൂതി മന്ത്രി എം.എം. മണി അധ്യക്ഷത വഹിക്കും. ഇടത് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷമുള്ള നാലാമത്തെ പട്ടയമേളയാണിത്. ജില്ലയിലെ 11 റവന്യൂ ഓഫിസുകളില്‍ നിന്നായി 8101 പട്ടയങ്ങളാണ് മേളയില്‍ വിതരണം ചെയ്യുന്നത്. കോളനികള്‍ക്ക് പ്രത്യേക പരിഗണന നൽകിയുള്ളതാണ് പട്ടയമേള. ഏഴല്ലൂര്‍, കൊലുമ്പന്‍കോളനി, അഞ്ചിരി, ഇഞ്ചിയാനി, മാങ്കുളം, പണിയക്കുടി, പെരുങ്കാലകോളനി ഉള്‍പ്പെടെ18 കോളനികളില്‍ താമസിക്കുന്ന 1500 ഓളം പേര്‍ക്ക് പട്ടയം ലഭ്യമാകും. പട്ടയത്തിനൊപ്പം വസ്തുവിെൻറ സ്കെച്ചും കൂടി വിതരണം ചെയ്യുന്നുവെന്നതാണ് ഇത്തവണത്തെ മേളയുടെ പ്രത്യേകത. പട്ടയ വിതരണത്തിന് 32 കൗണ്ടറുകളാണ് സജ്ജീകരിച്ചിരിക്കുന്നത്.
ഉദ്ഘാടന ഹാളില്‍ കട്ടപ്പന എല്‍.എയുടെ ആറ് കൗണ്ടറും താഴത്തെ നിലയില്‍ ബാക്കി ഓഫിസുകളുടെ 26 കൗണ്ടറുകളും പ്രവര്‍ത്തിക്കും. മേളയില്‍ പങ്കെടുക്കാനെത്തുന്നവരുടെ വാഹനങ്ങള്‍ പാര്‍ക്കു ചെയ്യുന്നതിനും ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചെറിയ വാഹനങ്ങള്‍ പള്ളിക്കവല സി. എസ്. ഐ ഗാര്‍ഡനിലും വലിയ വാഹനങ്ങള്‍ കട്ടപ്പന സെൻറ് ജോര്‍ജ് ഹയര്‍ സെക്കൻഡറി സ്കൂള്‍ മൈതാനത്തും പാര്‍ക്ക് ചെയ്യണം. ഉദ്ഘാടന യോഗത്തിന് മുമ്പ് ആദിവാസി ഗോത്രകലാരൂപമായ മന്നാന്‍ കൂത്ത് അരങ്ങേറും. തുടര്‍ന്ന് പട്ടയം ലഭ്യമാകുന്ന പ്രധാന കോളനികള്‍ കേന്ദ്രീകരിച്ച് ജില്ല ഭരണകൂടവും ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസും ചേര്‍ന്ന് തയാറാക്കിയ വിഡിയോ ഡോക്യുമെൻററി പ്രദര്‍ശിപ്പിക്കും.ഡീന്‍ കുര്യാക്കോസ് എം.പി മുഖ്യ പ്രഭാഷണം നടത്തും. റോഷി അഗസ്റ്റിൻ എം.എല്‍.എ സ്വാഗതം പറയും. ജില്ല കലക്ടര്‍ എച്ച്.ദിനേശന് റിപ്പോര്‍ട്ട് അവതരിപ്പിക്കും. എം.എല്‍.എ മാരായ പി.ജെ.ജോസഫ്, ഇ.എസ്. ബിജിമോള്‍, എസ്.രാജേന്ദ്രന്, ജില്ല പഞ്ചായത്ത് പ്രസിഡൻറ് കൊച്ചുത്രേസ്യാ പൗലോസ്, കട്ടപ്പന നഗരസഭ ചെയര്മാന് ജോയി വെട്ടിക്കുഴി, കാഞ്ചിയാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.ആര്. ശശി, വാര്‍ഡ് കൗണ്‍സിലര്‍ സി.കെ. മോഹനന്, ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയ, സംഘടന പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിക്കും. എ.ഡി.എം ആൻറണി സ്കറിയ നന്ദി പറയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.