Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightനഗരം ഇരുട്ടിൽ: ...

നഗരം ഇരുട്ടിൽ: വെളിച്ചമില്ലാതെ വഴിവിളക്കുകൾ; കണ്ണടച്ച് അധികൃതർ

text_fields
bookmark_border
നഗരം ഇരുട്ടിൽ:  വെളിച്ചമില്ലാതെ വഴിവിളക്കുകൾ; കണ്ണടച്ച് അധികൃതർ
cancel
camera_alt???????????? ????????????? ????????? ?????????? ???????? ?????????? ???????????????

തൊടുപുഴ: നഗരത്തിൽ പ്രധാന ജങ്ഷനുകൾ ഉൾപ്പെടെ പലയിടത്തും വഴിവിളക്കുകൾ തെളിയു ന്നില്ല. നഗരസഭയും കെ.എസ്.ഇ.ബി അധികൃതരും പരസ്പരം പഴിചാരുേമ്പാൾ വാഹനങ്ങളുടെ വെളി ച്ചത്തിൽ സഞ്ചരിക്കേണ്ട ഗതിയാണ് നാട്ടുകാർക്ക്. കെ.എസ്.ഇ.ബിക്കാണ് ഉത്തരവാദിത്തമെന്ന് നഗരസഭ പറയുേമ്പാൾ ലൈനിെൻറ ചുമതല മാത്രമാണ് തങ്ങൾക്ക് ഉള്ളതെന്നും ബൾബുകൾ കേടാകുന്നതാണ് കാരണമെന്നും കെ.എസ്.ഇ.ബി അധികൃതർ പറയുന്നു. രാത്രി കടകൾ അടക്കുന്നതോടെ നഗരത്തിലെ പല റോഡുകളിലും വെളിച്ചം ഇല്ലാത്ത സാഹചര്യമാണ്. വാഹനങ്ങൾ പോകുമ്പോൾ ലഭിക്കുന്ന വെളിച്ചത്തിലാണ് കാൽനടക്കാർ സഞ്ചരിക്കുന്നത്. കൂടാതെ തെരുവുനായ്ക്കളുടെ ശല്യം നഗരത്തിൽ വലിയ ഭീഷണി സൃഷ്ടിക്കുന്നുണ്ട്.

നടന്നുപോകുന്നവരുടെയും വാഹനങ്ങളുടെ നേരെയും കുരച്ച് പിന്തുടരുന്ന ഇവയെ പേടിച്ച് നടക്കാൻപോലും കഴിയാത്ത സ്ഥിതിയാണ്. നഗരത്തിൽ ടൗൺഹാൾ സ്റ്റോപ്പിൽപോലും വെളിച്ചം ഇല്ല. ഗാന്ധി സ്ക്വയർ മുതൽ കെ.എസ്.ആർ.ടി.സി ജങ്ഷൻവരെ ചില കടകളിലെ വെളിച്ചം മാത്രമാണ് പലപ്പോഴും ഉള്ളത്. ധന്വന്തരി സ്റ്റോപ്പിലും റെസ്റ്റ് ഹൗസ് ജങ്ഷനിലും കോതായിക്കുന്ന് റോഡിലും കാഞ്ഞിരമറ്റം ജങ്ഷനിലും വഴിവിളക്കുകൾ തെളിയുന്നില്ല. ബൈപാസുകളടക്കം ഇരുട്ടിലാണ്. നഗരസഭ പ്രതിമാസം ലക്ഷക്കണക്കിന് രൂപയാണ് വഴിവിളക്കിനായി വൈദ്യുതി ബോർഡിൽ അടക്കുന്നത്. നഗരത്തിലും നഗരസഭ പ്രദേശത്തും വഴിവിളക്കുകൾ തെളിയാതെ കിടക്കുന്ന വിഷയം കഴിഞ്ഞ ദിവസം ചേർന്ന നഗരസഭ കൗൺസിൽ യോഗത്തിൽ ഉന്നയിച്ചെങ്കിലും ശാശ്വത പരിഹാരം ഉണ്ടായിട്ടില്ല. വഴിവിളക്കുകൾ തെളിയാത്തത് സംബന്ധിച്ച് കെ.എസ്.ഇ.ബിക്ക് കത്ത് നൽകിയതായും ഉടൻ പരിഹാരം ഉണ്ടാകുമെന്നും നഗരസഭ ചെയർപേഴ്സൻ ജെസി ആൻറണി പറഞ്ഞു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story