Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightതൊടുപുഴ...

തൊടുപുഴ നഗരത്തിൽ പൊടിശല്യം രൂക്ഷം

text_fields
bookmark_border
തൊടുപുഴ നഗരത്തിൽ പൊടിശല്യം രൂക്ഷം
cancel
camera_alt????????????? ????????????? ???????????????????????? ?????????????????? ????????????????? ????????????? ?? ???????????????? ??????????? ??.?????????.??? ????????? ?????????????????? ????????????????? ??????? ?????????

തൊടുപുഴ: നഗരത്തിൽ ഒരുമാസത്തിൽ അധികമായി അനുഭവപ്പെടുന്ന രൂക്ഷമായ പൊടിശല്യം പ രിഹരിക്കാത്തതിൽ പ്രതിഷേധം ശക്തമായി.
കുടിവെള്ള പദ്ധതി വികസനത്തിനായി പൈപ്പുക ൾ സ്ഥാപിക്കാൻ ജല അതോറിറ്റി റോഡുകൾ വെട്ടിപ്പൊളിച്ചിട്ടതാണ് പൊടിശല്യത്തിന് കാരണം.
പൈപ്പുകൾ സ്ഥാപിച്ചുകഴിഞ്ഞാൽ കുഴിമൂടി ടാർ ചെയ്യുമെന്ന് അധികൃതർ ഉറപ്പ് നൽകിയിരുന്നു. എന്നാൽ, ഒരുമാസം കാത്തിരുന്നിട്ടും നടപടി ഉണ്ടാകാതെ വന്നപ്പോൾ പ്രതിഷേധം ഉയർന്നു. വ്യാപാരികൾ പി.ഡബ്ല്യു.ഡി ഒാഫിസ് ഉപരോധം പ്രഖ്യാപിച്ചപ്പോൾ ഫെബ്രുവരി ഒന്നിന് റോഡുകൾ ടാർ ചെയ്യുമെന്ന് അധികൃതർ രേഖാമൂലം ഉറപ്പ് നൽകി. ആ ഉറപ്പ് പി.ഡബ്ല്യു.ഡി അധികൃതർ പാലിക്കാൻ തയാറായിട്ടില്ല.പൊടിശല്യം മൂലം ഏറ്റവും അധികം ദുരിതം അനുഭവിക്കുന്നത് മാർക്കറ്റ് റോഡിൽ ടെലിഫോൺ ജങ്ഷൻ മുതൽ കാഞ്ഞിരമറ്റം കവല വരെ ഭാഗത്തെ വ്യാപാരികളാണ്.

ഇവിടെ റോഡ് പകുതി ഭാഗം കിളച്ചുമറിച്ച നിലയിലാണ്. ഒരുമാസമായി വ്യാപാരികൾ മണിക്കൂർ ഇടവിട്ട് വെള്ളം തളിച്ചാണ് പൊടിശല്യത്തിൽനിന്ന് രക്ഷപ്പെടുന്നത്. ലില്ലി ലേഡ്ജ് റോഡ് ജങ്ഷൻ റോഡ് കുറുകെ വെട്ടിപ്പൊളിച്ച ഭാഗത്ത് മണ്ണ് കൂട്ടി ഇട്ടിരികുന്നത് ഇരുചക്ര വാഹന യാത്രക്കാരെ അപകടത്തിലാക്കുന്നുണ്ട്. കാഞ്ഞിരമറ്റം ബൈപാസ് റോഡ് കാഡ്സ് ജങ്ഷൻ മുതൽ കാഞ്ഞിരമറ്റം റോഡ് ജങ്ഷൻ വരെയാണ് ദുരിതം വിതക്കുന്ന ഭാഗം ഇവിടം റോഡ് പകുതിയോളം പൊളിഞ്ഞ് കിടക്കുന്നു. ഇവിടെ കെ.എസ്.ആർ.ടി.സി സ്റ്റേഷന് മുൻവശം തകർന്ന് കിടക്കുന്നു. ഇതാകെട്ട പ്രദേശത്തെയാകെ പൊടിയിൽ മുക്കുന്നു. ബസിൽ യാത്ര ചെയ്യാൻ എത്തുന്നവരും ജീവനക്കാരും എല്ലാം ആഴ്ചകളായി ഇതിെൻറ ദുരിതം അനുഭവിക്കുകയാണ്. കാഞ്ഞിരമറ്റം ബൈപാസ് ജങ്ഷനിൽനിന്ന് മൂപ്പിൽകടവ് പാലത്തിലേക്കുള്ള റോഡും ഒരുഭാഗം കുത്തിപ്പൊളിച്ചതിനാൽ ഇവിടെയും യാത്രക്കാരും വ്യാപാരികളും ദുരിതം പേറുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story