Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഎക്‌സൈസ് കസ്റ്റഡിയിൽ...

എക്‌സൈസ് കസ്റ്റഡിയിൽ കൈവിരൽ തകർന്ന യുവാവിനെ റിമാൻഡ് ചെയ്തു

text_fields
bookmark_border
തൊടുപുഴ: എക്‌സൈസ് കസ്റ്റഡിയിൽ കൈവിരലുകൾ തകർന്ന് പ്ലാസ്റ്റിക് സർജറിക്ക് വിധേയനായ യുവാവിനെ റിമാൻഡ് ചെയ്തു. പൈങ്കുളം അറഞ്ഞനാൽ വീട്ടിൽ അജ്മലിനെയാണ് (24) എക്‌സൈസ് ഉദ്യോഗസ്ഥരുടെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്നകേസിൽ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. തന്നെ കള്ളക്കേസിൽ കുടുക്കുകയായിരുന്നെന്നും എക്‌സൈസ് സംഘത്തിെൻറ അക്രമത്തിലാണ് കൈവിരലുകൾ തകർന്നതെന്നും അജ്മൽ ആരോപിച്ചിരുന്നു. ഈ പരാതിയിൽ തിങ്കളാഴ്ച പൊലീസ് കേസെടുത്തു. ഒക്ടോബർ 10ന് തൊടുപുഴ മുനിസിപ്പൽ ബസ് സ്റ്റാൻഡിലായിരുന്നു കേസിനാസ്പദമായ സംഭവം. 13 ഗ്രാം കഞ്ചാവ് കൈവശം വെച്ചെന്നകേസിൽ എക്‌സൈസ് കസ്റ്റഡിയിലെടുത്ത അജ്മലിനെ ഇടതുകൈയിലെ രണ്ട് വിരലുകൾ തകർന്നനിലയിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. രണ്ട് വിരലുകളിെലയും ഞരമ്പുകൾ തകർന്ന് എല്ല് പുറത്തുകാണാവുന്ന അവസ്ഥയിലായിരുന്നു ആശുപത്രിയിൽ എത്തിച്ചത്. ഇയാളുടെ പക്കൽ 13 ഗ്രാം കഞ്ചാവ് കണ്ടെത്തിയെന്നും അക്രമാസക്തനായപ്പോൾ ഗ്രില്ലിൽകൊണ്ട് കൈമുറിഞ്ഞു എന്നുമായിരുന്നു എക്‌സൈസ് അധികൃതർ പറഞ്ഞത്. എന്നാൽ, എക്‌സൈസ് ഉദ്യോഗസ്ഥർ കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ചെന്നും ഗ്രില്ലിനിടയിൽ കൈ അമർത്തി പുറത്തേക്ക് വലിച്ചപ്പോഴാണ് പരിക്കേറ്റതെന്നുമുള്ള ആരോപണവുമായി അജ്മലും ബന്ധുക്കളും രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രിക്കും എക്‌സൈസ് മന്ത്രിക്കുമുൾെപ്പടെ പരാതി അയച്ചിട്ടുണ്ട്. അജ്മൽ നേരിട്ട് മുട്ടം കോടതിയിൽ ഹാജരാവുകയായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story