Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകട്ടപ്പന നഗരത്തിൽ...

കട്ടപ്പന നഗരത്തിൽ നിരീക്ഷണകാമറ സ്ഥാപിക്കുന്നു

text_fields
bookmark_border
കട്ടപ്പന: കട്ടപ്പന നഗരത്തിൽ സി.സി ടി.വി നിരീക്ഷണ കാമറ സ്ഥാപിക്കുന്നു. കൊലപാതകം, ഹഷീഷ്, കഞ്ചാവ്, കള്ളനോട്ട്, മോഷണം തുടങ്ങിയ കുറ്റകൃത്യങ്ങൾ വർധിച്ച സാഹചര്യത്തിൽ സത്രീസുരക്ഷ വർധിപ്പിക്കാനും ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്താനും കുറ്റവാളികളെ നിരീക്ഷിക്കാനുമാണ് വിവിധയിടങ്ങളിൽ നിരീക്ഷണകാമറ സ്ഥാപിക്കുന്നത്. കട്ടപ്പന നഗരസഭയും പൊലീസും വ്യാപാരികളും സഹകരിച്ചാണ് പദ്ധതി പ്രവർത്തികമാക്കുന്നത്. കട്ടപ്പന നഗരത്തിൽ ഏറ്റവും തിരക്കള്ള 40 ഇടങ്ങളിൽ കാമറ സ്ഥാപിക്കാനാണ് നഗരസഭ ലക്ഷ്യമിടുന്നത്. എട്ടു ലക്ഷം രൂപ ചെലവുവരുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. രണ്ടുഘട്ടമായി ഇത് വിനിയോഗിക്കാനാണ് പദ്ധതിയിടുന്നത്. ആദ്യഘട്ടമായി എറ്റവും പ്രധാനപ്പെട്ട 32 ഇടങ്ങളിൽ കാമറ സ്ഥാപിക്കും. ഇതിനായി നാലുലക്ഷം രൂപയും വകയിരുത്തി. കട്ടപ്പന നഗരത്തിെൻറ പരിധിയിൽ ഏറെ പ്രദേശം വരുന്നതിനാൽ നഗരം മുഴുവൻ കാമറകളുടെ പരിധിയിൽ കൊണ്ടുവരാൻ വൻതുക െചലവുവരും. അതിനാൽ നഗരത്തിൽ പ്രവർത്തിക്കുന്ന വ്യാപാരസ്ഥാപനങ്ങളുമായി സഹകരിച്ച് പദ്ധതി പ്രാവർത്തികമാക്കാനാണ് നഗരസഭ ലക്ഷ്യമിടുന്നത്. ഇതിനായി നഗരത്തിലെ വ്യാപാരസ്ഥാപനങ്ങളിലെ സുരക്ഷ കാമറകളുടെ ദൃശ്യങ്ങൾ പൊലീസ് കൺട്രോൾ റൂമുമായി ബന്ധിപ്പിക്കും. ഇതിന് വ്യാപാരികളുടെ സഹായം തേടും. പദ്ധതിയുടെ കീഴിൽ വരുന്ന നഗരത്തിലെ മുഴുവൻ സി.സി ടി.വി കാമറകളും കട്ടപ്പന സി.ഐ ഓഫിസിലെ മാസ്റ്റർ കൺട്രോൾ റൂമുമായി ബന്ധിപ്പിച്ച് 24 മണിക്കൂറും നഗരം പൊലീസിെൻറ നിരീക്ഷണത്തിലാക്കാനാണ് ശ്രമം. നഗരത്തിന് സമീപത്തുള്ള െറസിഡൻറ്സ് അസോസിയേഷനുകളും പദ്ധതിയുമായി സഹകരിക്കാൻ സന്നദ്ധമാണെന്ന് നഗരസഭയെ അറിയിച്ചിട്ടുണ്ട്. അങ്ങനെയാന്നെങ്കിൽ നഗരത്തോടുചേർന്ന െറസിഡൻറ്സ് ഏരിയകളിലും സി.സി ടി.വി കാമറ സ്ഥാപിച്ച് പൊലീസിെൻറ നിരീക്ഷണം കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story