Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightവനം വകുപ്പ്...

വനം വകുപ്പ് നിലപാടിൽ പ്രതിഷേധം തേക്കടിയിൽ പ്രവേശന നിരക്കിലെ കൊള്ള തുടരുന്നു

text_fields
bookmark_border
കുമളി: പെരിയാർ കടുവ സേങ്കതത്തിലെ തേക്കടി ബോട്ട് ലാൻഡിങ്ങിലേക്ക് വാഹനങ്ങൾക്ക് പ്രവേശനം ഇല്ലെങ്കിലും ഇപ്പോഴും പ്രവേശന നിരക്കിലെ കൊള്ള തുടരുന്നതിൽ പ്രതിഷേധം ഉയരുന്നു. തേക്കടി ആമ പാർക്കിനു സമീപത്തെ പാർക്കിങ് കഴിഞ്ഞ മാർച്ച് ഒന്നു മുതലാണ് ചെക്ക്പോസ്റ്റിനു പുറത്ത് ആനവാച്ചാൽ പ്രദേശത്തേക്ക് മാറ്റിയത്. ഇവിടെ പ്രത്യേകിച്ച് അടിസ്ഥാന സൗകര്യമൊന്നും ഒരുക്കാതെയാണ് പാർക്കിങ് നടപ്പാക്കിയത്. വനമേഖലയിലേക്ക് വാഹനങ്ങൾ പ്രവേശിച്ചിരുന്നപ്പോൾ വിനോദ സഞ്ചാരികൾക്ക് പുറമെ വാഹനങ്ങൾക്കും പ്രവേശന നിരക്ക് ഇൗടാക്കിയിരുന്നു. ഇരുചക്രവാഹനത്തിന് 38 രൂപയും കാർ ഉൾപ്പെടെ ചെറുവാഹനങ്ങൾക്ക് 75ഉം ബസ് ഉൾപ്പെടെ വലിയ വാഹനങ്ങൾക്ക് 300 രൂപയുമാണ് നിരക്ക്. വർഷം തോറും ഇൗ ഇനത്തിൽ മാത്രം ലക്ഷങ്ങളാണ് വനംവകുപ്പിനു ലഭിച്ചിരുന്നത്. എന്നാൽ, തേക്കടിയിലെ വനംവകുപ്പ് ചെക്ക്പോസ്റ്റിനുള്ളിലേക്ക് വിനോദ സഞ്ചാരികളുടെ വാഹനങ്ങൾ പ്രവേശിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയ ശേഷവും പ്രവേശന നിരക്കെന്ന പേരിൽതുക ഇൗടാക്കുന്നതാണ് ഇപ്പോൾ എതിർപ്പിനിടയാക്കുന്നത്. വിനോദ സഞ്ചാരികളുമായി ആനവാച്ചാലിലെ പാർക്കിങ് സ്ഥലത്തെത്തുന്ന വാഹനങ്ങളിൽനിന്നാണ് ഇപ്പോൾ വൻതുക പ്രവേശന നിരക്കായി ഇൗടാക്കുന്നത്. മുമ്പ് പ്രവേശന നിരക്ക് നൽകിയ ശേഷം സ്വന്തം വാഹനത്തിൽ ബോട്ട് ലാൻഡിങ്ങിനു സമീപത്ത് എത്താമായിരുന്നു. എന്നാൽ, ഇപ്പോൾ പ്രവേശന നിരക്ക് നൽകി വാഹനം ആനവാച്ചാലിൽ പാർക്ക് ചെയ്ത ശേഷം ആളൊന്നിന് 20 രൂപ നൽകി വനം വകുപ്പിെൻറ വാഹനത്തിൽ വേണം ബോട്ട് ലാൻഡിങ്ങിലേക്ക് പോകാൻ. തലയെണ്ണിയുള്ള പ്രവേശന നിരക്കിനു പുറമെയാണ് പുതിയ നിരക്കും ഇൗടാക്കുന്നത്. ആഭ്യന്തര വിനോദ സഞ്ചാരികൾക്ക് ആളൊന്നിന് 33 രൂപയും വിദേശികൾക്ക് 450 രൂപയുമാണ് പ്രവേശന നിരക്ക്. വനമേഖലയിൽ വാഹനങ്ങൾ പ്രവേശിക്കാത്ത സാഹചര്യത്തിൽ മുമ്പ് ഇൗടാക്കിയിരുന്ന വാഹനങ്ങളുടെ പ്രവേശന നിരക്ക് ഇപ്പോഴും ഇൗടാക്കുന്നത് തേക്കടിയിലെ പകൽകൊള്ളയുടെ നേതൃത്വം വനംവകുപ്പിനാണെന്ന് തെളിയിക്കുന്നതാണ്. ഇത്രയധികം തുക ഇൗടാക്കി പാർക്കിങ്ങിന് അനുവദിക്കുന്ന വാഹനങ്ങൾ നാലു മണിക്കൂർ മാത്രമേ ആനവാച്ചാലിൽ പാർക്ക് ചെയ്യാൻ പാടുള്ളൂ എന്ന നിബന്ധനയും വനപാലകർ നടപ്പാക്കുന്നുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story