Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 May 2017 6:09 PM IST Updated On
date_range 1 May 2017 6:09 PM ISTആവേശമുയർത്തി കാളവണ്ടിയോട്ട മത്സരം
text_fieldsbookmark_border
കുമളി: കോടതി നിയന്ത്രണങ്ങൾക്കിടയിലും ജെല്ലിക്കെട്ട് എന്ന കാളപ്പോര് നടത്തുന്ന തമിഴ് ജനത ക്ഷേേത്രാത്സവത്തോടനുബന്ധിച്ച് കാളവണ്ടിയോട്ട മത്സരം നടത്തിയത് ആവേശമുയർത്തി. തേനി ജില്ലയിലെ കമ്പത്താണ് മത്സരം നടന്നത്. ഇവിടുത്തെ മാരിയമ്മൻ ക്ഷേേത്രാത്സവത്തോടനുബന്ധിച്ചായിരുന്നു മത്സരം. തേനി ജില്ലയിലെ കമ്പത്തിനു പുറമെ പാളയം, കോട്ടൂർ, പാലാർപെട്ടി, ബോഡിനായ്ക്കന്നൂർ, തേവാരം, ദിണ്ഡിഗൽ ജില്ലയിലെ വത്തലഗുണ്ട് ഉൾെപ്പടെ പ്രദേശങ്ങളിൽനിന്നാണ് മത്സരത്തിനായി കാളവണ്ടികളും കാളകളുമെത്തിയത്. കമ്പത്തുനിന്ന് കമ്പംമെട്ടിലേക്കുള്ള പാതയിലാണ് ഇരട്ടക്കാളകളെ പൂട്ടിയ കാളവണ്ടികൾ മത്സരാവേശവുമായി കുതിച്ചുപാഞ്ഞത്. ക്ഷേത്ര ഭാരവാഹി മുരുകേശനാണ് മത്സരത്തിനു തുടക്കം കുറിച്ചത്. പ്രോത്സാഹന സമ്മാനമായി 3000 മുതൽ ഒന്നാം സമ്മാനമായി കാൽലക്ഷം രൂപ വരെയായിരുന്നു വിജയികൾക്ക് നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story