Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 March 2017 8:13 PM IST Updated On
date_range 21 March 2017 8:13 PM ISTകെ.എസ്.യു തെരഞ്ഞെടുപ്പിനിടെ സംഘർഷം
text_fieldsbookmark_border
തൊടുപുഴ: കെ.എസ്.യു ഇടുക്കി ജില്ല തെരഞ്ഞെടുപ്പിനിടെ എ, ഐ ഗ്രൂപ്പുകൾ തമ്മിൽ വാക്കേറ്റവും സംഘർഷവും. സംഘർഷസാധ്യത മുന്നിൽകണ്ട് വോെട്ടണ്ണൽ 25ന് തിരുവനന്തപുരത്തേക് മാറ്റി. ഇടുക്കി ഡി.സി.സി ഓഫിസിൽ നടന്ന തെരഞ്ഞെടുപ്പിനിടെ വ്യാജമായി വോട്ടേഴ്സ് ലിസ്റ്റിൽ എ ഗ്രൂപ്പുകാർ പേര് ചേർത്തെന്ന് ആരോപിച്ച് ഐ ഗ്രൂപ്പുകാർ രംഗത്ത് വന്നതോടെയാണ് സംഘർഷസാധ്യത ഉടലെടുത്തത്. വോട്ടെടുപ്പിനിടെയാണ് സംഘർഷം ഉണ്ടായത്. പ്രസിഡൻറായി എ ഗ്രൂപ്പിനെ പ്രതിനിധീകരിച്ച് ടോണി തോമസും ഐ ഗ്രൂപ്പിനെ പ്രതിനിധീകരിച്ച് ജെസൻ സണ്ണിയുമാണ് മത്സരിച്ചത്. മറ്റ് സ്ഥാനങ്ങളിലേക്കായി 23പേരും മത്സര രംഗത്തുണ്ടായിരുന്നു. ആകെ 1024 വോട്ടർമാരാണ് ലിസ്റ്റിൽ ഉണ്ടായിരുന്നത്. സംഘർഷത്തെ തുടർന്ന് ഉച്ച മുതൽ പൊലീസ് സാന്നിധ്യത്തിലായിരുന്നു െതരഞ്ഞെടുപ്പ്, രാവിലെ 10 മുതൽ അഞ്ച് വരെയിരുന്നു െതരഞ്ഞടുപ്പ് സമയം. സംഘർഷനാധ്യത മുന്നിൽകണ്ടാണ് വോട്ടെണ്ണൽ 25ന് കെ.പി.സി.സി ഓഫിസിലേക്ക് മാറ്റിയത്. അതേസമയം, അറുന്നൂറോളം പ്രവർത്തകർ വോട്ടുചെയ്യാൻ എത്തിയെങ്കിലും ഇതിൽ പലരെയും റിട്ടേണിങ് ഓഫിസർ വോട്ടുചെയ്യാൻ അനുവദിച്ചില്ലെന്ന് ആരോപിച്ച് എൻ.എസ്.യു നേതൃത്വത്തിനും രാഹുൽ ഗാന്ധിക്കും പരാതി നൽകിയതായി നിലവിലുള്ള ജില്ല പ്രസിഡൻറ് നിയാസ് കൂരാപ്പിള്ളി അറിയിച്ചു. അതേസമയം, എ ഗ്രൂപ് സ്കൂളിലും കോളജിലും പഠിക്കാത്ത ആളുകളെ വ്യാജമായി വോട്ടേഴ്സ് ലിസ്റ്റിൽ ഉൾപ്പെടുത്തിയത് തങ്ങൾ തടയുകയായിരുന്നെന്ന് ഐ ഗ്രൂപ് പ്രതിനിധിയായ ജില്ല വൈസ് പ്രസിഡൻറ് ജോമോൻ പുഷ്പക്കണ്ടം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story