Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightവീട്ടമ്മക്ക്...

വീട്ടമ്മക്ക് ക്രൂരമർദനം: ഭർത്താവടക്കം മൂന്നുപേർ പിടിയിൽ

text_fields
bookmark_border
അടിമാലി: വീട്ടമ്മയെ ക്രൂരമായി മർദിക്കുകയും ശാരീരികമായി പീഡിപ്പിക്കുകയും ചെയ്ത സംഭവത്തിൽ ഭർത്താവും സഹോദരനും സുഹൃത്തും പിടിയിൽ. സാരമായി പരിക്കേറ്റ വീട്ടമ്മ അടിമാലി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ വ്യാഴാഴ്ചയാണ് കൊന്നത്തടി പഞ്ചായത്തിലെ മുതിരപ്പുഴ വിഴുക്കപ്പാറയിൽ രഘു (50) ഭാര്യയെ ക്രൂരമായി മർദിച്ചത്. ഇയാളുടെ സഹോദരൻ കുഞ്ഞപ്പൻ (60), സുഹൃത്ത് വാത്തിക്കുടി കള്ളിപ്പാറ പുളിയാനിക്കാട്ട് ജോസഫ് (70) എന്നിവരും മർദിക്കാൻ കൂടി. വീട്ടമ്മ ചികിത്സ തേടി ആശുപത്രിയിൽ എത്തിയതോടെയാണ് മദ്യപിച്ചെത്തി കാലങ്ങളായി തുടരുന്ന മർദനത്തിെൻറ വിവരം പുറത്തറിയുന്നത്. തുടർന്ന് ഇവരുടെ പരാതിയുടെ അടിസ്ഥാനത്തിൽ വെള്ളത്തൂവൽ എസ്.ഐ എസ്. ശിവലാലിെൻറ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ പ്രതികളെ പിടികൂടുകയായിരുന്നു. രഘുവിെൻറ സുഹൃത്ത് ജോസഫ് മുമ്പ് കൊലപാതക കുറ്റത്തിനു ജയിൽ ശിക്ഷ അനുഭവിച്ച ആളാണ്. സഹോദരൻ കുഞ്ഞപ്പൻ പീഡനക്കേസിലും പ്രതിയാണ്. അടിമാലി കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story