Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഗതാഗത പ്രശ്നങ്ങൾ...

ഗതാഗത പ്രശ്നങ്ങൾ ചർച്ചചെയ്യാൻ വിളിച്ച യോഗം എതിർപ്പിൽ മുങ്ങി; മാറ്റി

text_fields
bookmark_border
തൊടുപുഴ: നഗരത്തിലെ ഗതാഗതപ്രശ്നങ്ങൾ ചർച്ചചെയ്യാൻ ചേർന്ന ട്രാഫിക് ഉപദേശകസമിതി യോഗം രാഷ്ട്രീയ പാർട്ടികളുടെ എതിർപ്പിനെത്തുടർന്ന് മാറ്റി. ബുധനാഴ്ച രാവിലെ 11ന് തൊടുപുഴ െറസ്റ്റ് ഹൗസിൽ നഗരസഭ ചെയർപേഴ്‌സൺ സഫിയാ ജബ്ബാറിെൻറ അധ്യക്ഷതയിലായിരുന്നു യോഗം ആരംഭിച്ചത്. ഉദ്ഘാടനം ചെയ്യാൻ പി.ജെ. ജോസഫ് എം.എൽ.എയെ വിളിച്ചപ്പോൾ സി.പി.എം നേതാവ് ടി.ആർ. സോമനാണ് ആദ്യം എതിർപ്പുമായി രംഗത്തെത്തിയത്. അംഗീകൃത രാഷ്ട്രീയ പാർട്ടി പ്രതിനിധികളെ ആരെയും യോഗത്തിന് ക്ഷണിച്ചിട്ടില്ലെന്നായി സോമൻ. പിന്തുണയുമായി കോൺഗ്രസ് ഉൾപ്പെടെ രാഷ്ട്രീയ പാർട്ടികളുടെ നേതാക്കളും രംഗത്തെത്തി. മുമ്പ് നടന്ന യോഗങ്ങളുടെ മിനിറ്റ്സ് രേഖപ്പെടുത്തിയ ബുക്ക് സൂക്ഷിക്കുന്നില്ലെന്ന് ബി.ജെ.പി കൗൺസിലർ ബാബു പരമേശ്വരൻ ആരോപിച്ചു. തുടർന്ന് എം.എൽ.എ നഗരസഭ അധ്യക്ഷയോടും ജോയൻറ് ആർ.ടി.ഒയോടും വിശദീകരണം തേടി. നഗരസഭയിൽനിന്ന് തന്ന ലിസ്റ്റ് പ്രകാരമാണ് രാഷ്ട്രീയ പാർട്ടി പ്രതിനിധികളെ വിളിച്ചതെന്ന് ജോയൻറ് ആർ.ടി.ഒ ജോളി ജോർജ് പറഞ്ഞു. മുമ്പ് നഗരത്തിലെ സ്വകാര്യ ഹോട്ടലിനുമുന്നിലെ ഓട്ടോ സ്റ്റാൻഡിനെച്ചൊല്ലി തർക്കമുണ്ടായപ്പോൾ ചില പ്രാദേശിക രാഷ്ട്രീയ നേതാക്കെള ചർച്ചക്ക് വിളിച്ചിരുന്നു. അതേ പാർട്ടി പ്രതിനിധികളെയാണ് ഉപദേശകസമിതി യോഗത്തിലേക്ക് ക്ഷണിച്ചത്. ഇവർ പലരും രാഷ്ട്രീയ പാർട്ടികളുടെ നേതാക്കളല്ല. തുടർന്ന് മുഖ്യധാര രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളെ വിളിച്ച് വീണ്ടും യോഗം ചേരാൻ തീരുമാനിച്ചാണ് പിരിഞ്ഞത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story