Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Jun 2017 6:00 PM IST Updated On
date_range 4 Jun 2017 6:00 PM ISTസി.ബി.എസ്.ഇ പത്താം ക്ലാസ്: ജില്ലക്ക് മികച്ച വിജയം
text_fieldsbookmark_border
തൊടുപുഴ: സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിൽ ജില്ലയിലെ സ്കൂളുകൾക്ക് തിളക്കമാർന്ന വിജയം. തൊടുപുഴ വിമല പബ്ലിക് സ്കൂളിൽ പരീക്ഷ എഴുതിയ 127 വിദ്യാർഥികളിൽ 65 പേർ എല്ലാ വിഷയങ്ങൾക്കും എ വൺ നേടി. പരീക്ഷ എഴുതിയ എല്ലാവർക്കും ഡിസ്റ്റിങ്ഷനും ലഭിച്ചു. 14 പേർ ഒരു വിഷയം ഒഴികെ ബാക്കി എല്ലാ വിഷയങ്ങൾക്കും എ വൺ നേടി. തൊടുപുഴ കോഓപറേറ്റിവ് പബ്ലിക് സ്കൂളിൽ പരീക്ഷയെഴുതിയ 117 പേരും ഡിസ്റ്റിങ്ഷനോടെ വിജയിച്ചു. 46 വിദ്യാർഥികൾ എല്ലാ വിഷയങ്ങൾക്കും എ വൺ നേടി. തൊടുപുഴ ഡി പോൾ പബ്ലിക് സ്കൂളിൽ പരീക്ഷയെഴുതിയ 87 വിദ്യാർഥികളിൽ 82 പേർ ഡിസ്റ്റിങ്ഷനും അഞ്ച് കുട്ടികൾ ഫസ്റ്റ് ക്ലാസും ഉൾപ്പെടെ 100 ശതമാനം വിജയം നേടി. 36 വിദ്യാർഥികൾ എല്ലാ വിഷയങ്ങൾക്കും എ വൺ നേടുകയും ചെയ്തു. തൊടുപുഴ ജയ്റാണി പബ്ലിക് സ്കൂളിനും 100 ശതമാനം വിജയം. പരീക്ഷയെഴുതിയ 74 കുട്ടികളിൽ 23 പേർ എല്ലാ വിഷയങ്ങൾക്കും എ വൺ ഗ്രേഡ് നേടി. 72 കുട്ടികൾക്ക് ഡിസ്റ്റിങ്ഷനും രണ്ടുപേർക്ക് ഫസ്റ്റ് ക്ലാസും ലഭിച്ചു. വെട്ടിമറ്റം വിമല പബ്ലിക് സ്കൂളിൽ പരീക്ഷയെഴുതിയ 16 വിദ്യാർഥികളിൽ 11 പേർ എല്ല വിഷയങ്ങൾക്കും എ വൺ നേടി.കൊടുവേലി സാൻജോ പബ്ലിക് സ്കൂളിൽ പരീക്ഷ എഴുതിയ 32 കുട്ടികളും ഡിസ്റ്റിങ്ഷനോടെ വിജയിച്ചു. 10 പേർ എല്ലാ വിഷയങ്ങൾക്കും എ വൺ നേടി. തുടർച്ചയായി പത്താം തവണയും വഴിത്തല ബാപ്പുജി പബ്ലിക് സ്കൂൾ 100 ശതമാനം വിജയം കരസ്ഥമാക്കി. പരീക്ഷ എഴുതിയ 20 കുട്ടികളിൽ 10 കുട്ടികൾ എല്ലാ വിഷയങ്ങൾക്കും എ വൺ കരസ്ഥമാക്കി. പെരുമ്പിള്ളിച്ചിറ അൽ-അസ്ഹർ പബ്ലിക് സ്കൂളിന് തുടർച്ചയായ ഒമ്പതാം തവണയും 100 ശതമാനം വിജയം. നാലുപേർ എല്ലാ വിഷയങ്ങൾക്കും എ വൺ കരസ്ഥമാക്കി. പരീക്ഷയെഴുതിയ 15 കുട്ടികളിൽ 14 പേർ ഡിസ്റ്റിങ്ഷനും മറ്റൊരാൾ ഫസ്റ്റ് ക്ലാസും നേടി. കരിമണ്ണൂർ നിർമല പബ്ലിക് സ്കൂൾ തുടർച്ചയായ പത്താം വർഷവും നൂറുശതമാനം വിജയം കരസ്ഥമാക്കി. പരീക്ഷ എഴുതിയ 47 വിദ്യാർഥികളിൽ 28 പേർ എല്ലാ വിഷയങ്ങൾക്കും എ വൺ നേടി. 11ാം തവണയും 100 ശതമാനം വിജയത്തോടെ നിൽക്കുകയാണ് ദാറുൽ ഫത്ഹ് പബ്ലിക് സ്കൂൾ. പരീക്ഷയെഴുതിയ 22 വിദ്യാർഥികളിൽ 13 പേർക്ക് എല്ലാ വിഷയത്തിനും എ വൺ ലഭിക്കുകയും ബാക്കി വിദ്യാർഥികൾക്ക് 90 ശതമാനത്തിന് മുകളിൽ മാർക്ക് ലഭിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story