Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Jun 2017 6:00 PM IST Updated On
date_range 4 Jun 2017 6:00 PM ISTസ്കൂളിന് സമീപം ബസ് കാത്തിരിപ്പ് കേന്ദ്രമില്ല; മഴയും വെയിലുമേറ്റ് വിദ്യാർഥികൾ
text_fieldsbookmark_border
കുടയത്തൂർ: കോളപ്രയിൽ പ്രവർത്തിക്കുന്ന കുടയത്തൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിനു സമീപം ബസ് കാത്തിരിപ്പ് കേന്ദ്രം ഇല്ലാത്തത് വിദ്യാർഥികൾക്ക് ദുരിതമാകുന്നു. മൂലമറ്റം ഭാഗത്തേക്ക് ബസ് കാത്തു നിൽക്കുന്നവരാണ് ഏറെ ബുദ്ധിമുട്ടുന്നത്. മഴയും വെയിലുമേറ്റാണ് ഇവർ ബസിൽ കയറിപ്പറ്റുന്നത്. അഞ്ഞൂറോളം വിദ്യാർഥികൾ പഠിക്കുന്ന കലാലയത്തിലെ ഭൂരിഭാഗം പേരും മൂലമറ്റം ഭാഗത്തുനിന്ന് എത്തുന്നവരാണ്. തൊടുപുഴക്ക് പോകാനുള്ള ബസ് സ്റ്റോപ്പിൽ താൽക്കാലിക കാത്തിരിപ്പ് കേന്ദ്രമാണുള്ളത്. തകര ഷീറ്റിനാൽ നിർമിച്ച ഇത് പൂർണമായും തുരുെമ്പടുത്ത് ചോർന്നൊലിക്കും. നാല് ഇരുമ്പു പൈപ്പുകളുള്ള തൂണിലാണ് ഇത് നിൽക്കുന്നത്. പൈപ്പുകൾ ഏതുസമയത്തും നിലത്തുവീഴാവുന്ന രീതിയിലാണ്. ആയിരക്കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന റോഡിലേക്ക് വിദ്യാർഥികൾ കൂട്ടമായി കയറി നിൽക്കുന്നത് പലപ്പോഴും അപകടങ്ങൾക്കും കാരണമാകാറുണ്ട്. ബസ് കാത്തുനിൽക്കുന്ന വിദ്യാർഥികളെ ഉൾക്കൊള്ളാൻ കഴിയുന്ന വിധത്തിൽ സൗകര്യപ്രദമായ ബസ് കാത്തിരിപ്പ് കേന്ദ്രം നിർമിക്കണമെന്നാണ് ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story