Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 April 2017 7:55 PM IST Updated On
date_range 23 April 2017 7:55 PM ISTഅരുവിക്കുഴി ടൂറിസം വികസനത്തിന് 55 കോടിയുടെ പദ്ധതി
text_fieldsbookmark_border
കട്ടപ്പന: സ്‌പൈസസ് ടൂറിസം ഭൂപടത്തിൽ ഇടംപിടിച്ച അരുവിക്കുഴി പ്രോജക്ടിനു പുതുജീവനേകാൻ 55 കോടിയുടെ പദ്ധതി. അരുവിക്കുഴി വെള്ളച്ചാട്ടത്തിനും സമീപങ്ങളായ ചെല്ലാർകോവിൽമെട്ട്, വലിയപാറ, ഒട്ടകത്തലമേട്, ആനവിലാസം, ഭൂതത്താൻമല എന്നിവിടങ്ങളിലായാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ടമായി 4.97 കോടിയും അനുവദിച്ചു. ഞായറാഴ്ച ഉച്ചക്ക് രണ്ടിന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ചെല്ലാർകോവിലിൽ പദ്ധതി ഉദ്ഘാടനം ചെയ്യും. ഇ.എസ്. ബിജിമോൾ എംഎൽ.എ അധ്യക്ഷതവഹിക്കും. അഡ്വ. ജോയ്സ് ജോർജ് എം.പി മുഖ്യപ്രഭാഷണം നടത്തും. ചെല്ലാർകോവിൽമെട്ടിലെ ഇക്കോ ടൂറിസവും തമിഴ്‌നാട് അതിർത്തിയിലെ അരുവിക്കുഴി വെള്ളച്ചാട്ടവും വിനോദസഞ്ചാര മേഖലയിൽ നിരവധി സാധ്യതകൾ തുറന്നിടുന്നുണ്ടെങ്കിലും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവമാണ് വിനോദ സഞ്ചാരികളെ ഇവിടെ നിന്ന് അകറ്റുന്നത്. ആദ്യഘട്ടമായി വെള്ളച്ചാട്ടത്തിനു സമീപം ചെക്ക്ഡാം, ചിൽഡ്രൻസ് പാർക്ക്, െഗസ്റ്റ് ഹൗസ് തുടങ്ങിയവ നിർമിക്കുമെന്നും അഞ്ചു വർഷംകൊണ്ട് 55 കോടിയുടെ വികസനം മേഖലയിൽ കൊണ്ടുവരുമെന്നും ചക്കുപള്ളം പഞ്ചായത്ത് പ്രസിഡൻറ് വിജയമ്മ കൃഷ്ണൻകുട്ടി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story