Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 April 2017 4:21 PM IST Updated On
date_range 21 April 2017 4:21 PM ISTകുടിവെള്ളം കാത്ത് മരുതുപാറത്തണ്ട്
text_fieldsbookmark_border
ചെറുതോണി: വേനൽ കടുത്തതോടെ കഞ്ഞിക്കുഴി പഞ്ചായത്തിലെ ഏറ്റവും ഉയർന്ന പ്രദേശമായ ചുരുളി മുരുതുപാറത്തണ്ടിലെ നൂറോളം കുടുംബങ്ങൾ കുടിവെള്ളത്തിനായി നെേട്ടാട്ടത്തിൽ. പ്രദേശത്ത് ജീപ്പിൽ 500 ലിറ്റർ വെള്ളം എത്തിക്കാൻ 1000 രൂപ െചലവാകും. തൊഴിലുറപ്പ് ജോലി ചെയ്താണ് പ്രദേശവാസികൾ കുടുംബം പുലർത്തുന്നത്. ദിവസം 245 രൂപ കൂലി കിട്ടുമ്പോൾ 500 ലിറ്റർ വെള്ളത്തിനു 1000 രൂപ കൊടുക്കേണ്ട അവസ്ഥയാണ്. കുടിവെള്ളത്തിനായി നിരവധി തവണ പഞ്ചായത്തിൽ പരാതി നൽകിയെങ്കിലും ഫണ്ടില്ലെന്ന് പറഞ്ഞ് കൈയൊഴിഞ്ഞു. പഞ്ചായത്തിലെ നിരവധി പ്രദേശങ്ങളിൽ ജലനിധി പദ്ധതിയിലൂടെ കുടിവെള്ളം ലഭ്യമാക്കുമ്പോഴും മരുതുപാറത്തണ്ട് നിവാസികളെ അവഗണിക്കുകയാണെന്ന് പ്രദേശവാസികൾ പറയുന്നു. തൊഴിലുറപ്പ് കൂലി തൊഴിലാളികൾക്ക് ലഭിച്ചിട്ട് മൂന്നു മാസത്തിലേറെയായി. പല കുടുംബങ്ങളും കടക്കെണിയിലാണ്. കുടിവെള്ള പ്രശ്നത്തിന് ഉടൻ പരിഹാരം കണ്ടില്ലെങ്കിൽ പഞ്ചായത്ത് പടിക്കൽ നിരാഹാരം ആരംഭിക്കുമെന്ന് പ്രദേശവാസികൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story