Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 April 2017 8:10 PM IST Updated On
date_range 9 April 2017 8:10 PM ISTഭൂമി തട്ടിയെടുത്തെന്ന് ആരോപിച്ച് സ്ത്രീയുടെ ഒറ്റയാൾ സമരം
text_fieldsbookmark_border
നെടുങ്കണ്ടം: തെൻറ ൈകയിൽനിന്ന് പിടിച്ചെടുത്ത ഒരു ഹെക്ടർ സ്ഥലം എന്തുചെയ്തെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് പട്ടികവർഗക്കാരി പ്ലാക്കാർഡുമേന്തി താലൂക്ക് ഒാഫിസിലെത്തി തഹസിൽദാർക്ക് പരാതി നൽകി. ചേലച്ചുവട് പുളിയന്മക്കൽ സാറാമ്മയാണ് വേറിട്ട സമരരീതിയുമായി രംഗത്തെത്തിയത്. വെള്ളിയാഴ്ച വൈകുന്നേരം മൂന്നിനാണ് ഉടുമ്പൻചോല താലൂക്ക് ഒാഫിസിലേക്ക് ഒറ്റയാൾ സമരം നടത്തിയത്. 2011ൽ അന്നത്തെ റവന്യൂ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണെൻറ നേതൃത്വത്തിൽ ചിന്നക്കനാൽ സിങ്കുകണ്ടത്തെ തെൻറ ഭൂമി റവന്യൂ സംഘം പിടിച്ചെടുത്തശേഷം ഭൂമാഫിക്ക് കൈമാറിയെന്നും കള്ളക്കേസിൽ കുടുക്കിയെന്നുമാണ് സാറാമ്മയുടെ ആരോപണം. മൂന്നാറിലെത്തിയ തിരുവഞ്ചൂർ രാധാകൃഷ്ണൻ പിടിച്ചെടുത്ത ഭൂമി റവന്യൂ വകുപ്പിെൻറ കൈവശമുണ്ടെന്നാണ് സാറാമ്മയോട് പറഞ്ഞത്. താലൂക്ക് ഒാഫിസിലെത്തിയ സാറാമ്മ തഹസിൽദാറുടെ മുറിയിൽ കുത്തിയിരിക്കാനായിരുന്നു ശ്രമം. ഇത് തഹസിൽദാർ എതിർത്തതോടെ പരാതി എഴുതിനൽകി മടങ്ങി. സിങ്കുകണ്ടത്തെ ഭൂമിയിൽനിന്ന് കൈയേറ്റക്കാരെ ഒഴിവാക്കി കേസെടുക്കണമെന്നും സാറാമ്മ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story