Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 April 2017 7:52 PM IST Updated On
date_range 3 April 2017 7:52 PM ISTസി.പി.എം–ലീഗ് ഏറ്റുമുട്ടൽ; ഇടവെട്ടിയിൽ സംഘർഷാവസ്ഥ
text_fieldsbookmark_border
തൊടുപുഴ: സി.പി.എം- ലീഗ് സംഘർഷമുണ്ടായ ഇടവെട്ടിയിൽ വീണ്ടും സംഘർഷാവസ്ഥ. അക്രമത്തിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐയും യൂത്ത് ലീഗും നടത്തിയ പ്രകടനങ്ങളാണ് സംഘർഷ പ്രതീതി സൃഷ്ടിച്ചത്. സി.ഐ എൻ.ജി. ശ്രീമോെൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘമെത്തിയാണ് സംഘർഷാവസ്ഥക്ക് അയവ് വരുത്തിയത്. രണ്ടുദിവസം മുമ്പ് ഇടവെട്ടിയിൽ സി.പി.എം -ലീഗ് സംഘർഷമുണ്ടായിരുന്നു. ഇതിൽ പരിക്കേറ്റ ലീഗ് പ്രവർത്തകരെ സഹകരണ ആശുപത്രിയും സി.പി.എം പ്രവർത്തകരെ ജില്ല ആശുപത്രിയിലും പ്രവേശിപ്പിച്ചു. എന്നാൽ, പൊലീസ് ലീഗ് പ്രവർത്തരെ മാത്രം അറസ്റ്റ് ചെയ്തെന്നാരോപിച്ച് ലീഗ് നേതാക്കൾ പൊലീസ് സ്റ്റേഷൻ ഉപരോധിക്കുകയായിരുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് ഇടവെട്ടിയിൽ ഡി.വൈ.എഫ്.ഐയും യൂത്ത് ലീഗും പ്രകടനം നടത്തുകയായിരുന്നു. ഇരുകൂട്ടരും പരസ്യമായി രംഗത്തെത്തിയതോടെ പൊലീസ് എത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story