Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightജഹാംഗീറിനെ വിട്ടയച്ചു;...

ജഹാംഗീറിനെ വിട്ടയച്ചു; നിരപരാധിയെന്ന് പൊലീസ്

text_fields
bookmark_border
തൊടുപുഴ: കഴിഞ്ഞദിവസം പൊലീസ് കസ്റ്റഡിയിലെടുത്ത അസം സ്വദേശി ജഹാംഗീര്‍ സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടില്ളെന്ന് പൊലീസ്. ചോദ്യംചെയ്യലിലും തുടര്‍ന്നുള്ള അന്വേഷണത്തിലുമാണ് പ്രതിയെന്ന് സംശയിച്ച് പാലക്കാടുനിന്ന് പിടികൂടിയ ജഹാംഗീര്‍ കുറ്റക്കാരനല്ളെന്ന് കണ്ടത്തെിയത്. ബീഹാര്‍ റായ്ഗഡ് സ്വദേശി രമേശാണ് ഇനി കവര്‍ച്ചസംഘത്തിലുള്ളതെന്നാണ് പൊലീസ് നിഗമനം. അതേസമയം, നഗരമധ്യത്തില്‍ പെട്രോള്‍ പമ്പ് ഉടമയെയും ഭാര്യയെയും വീട്ടിനുള്ളില്‍ കെട്ടിയിട്ട് കവര്‍ച്ച നടത്തിയ സംഭവത്തില്‍ ഒരു പ്രതിയെക്കുറിച്ച് സൂചന ലഭിച്ചതായി പൊലീസ് പറഞ്ഞു. മറുനാടന്‍ തൊഴിലാളിയും ഒഡിഷ സ്വദേശിയുമായ ചിങ്കു എന്നയാള്‍ കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടിരുന്നതായാണ് സൂചന. എന്നാല്‍, ഇയാളെ കണ്ടത്തൊന്‍ കഴിഞ്ഞില്ല. കവര്‍ച്ച നടന്ന വീടിന് സമീപത്തെ തറയോട് നിര്‍മാണ കേന്ദ്രത്തില്‍ മൂന്നുമാസത്തോളം തൊഴില്‍ ചെയ്തയാളാണ് ചിങ്കു. കവര്‍ച്ച നടന്നതിനുപിന്നാലെ ഇയാള്‍ക്കുവേണ്ടി പൊലീസ് അന്വേഷണം വ്യാപിപ്പിച്ചെങ്കിലും രക്ഷപ്പെട്ടു. തറയോട് നിര്‍മാണ കേന്ദ്രത്തില്‍ ജോലിചെയ്ത ചിങ്കു ഇവിടെയുള്ള ഒരു ജോലിക്കാരിയുടെ മാല കവര്‍ന്നാണ് നേരത്തേ കടന്നുകളഞ്ഞത്. രമേശിനെയും ചിങ്കുവിനെയും സൈബര്‍ സെല്ലിന്‍െറ സഹായത്തോടെ കണ്ടത്തൊനാണ് അന്വേഷണസംഘത്തിന്‍െറ ശ്രമം. ഇവരുടെ മൊബൈല്‍ ഫോണില്‍ ഉപയോഗിച്ച കേരള സിം നശിപ്പിച്ചിട്ടുണ്ടാകുമെന്ന് പൊലീസ് പറഞ്ഞു. തൊഴില്‍ കുറഞ്ഞതിനത്തെുടര്‍ന്ന് പുതിയ തൊഴില്‍ അന്വേഷിച്ച് പോകുമ്പോഴായിരുന്നു ജഹാംഗീറിനെ പൊലീസ് ഷൊര്‍ണൂരില്‍നിന്ന് പ്രതിയെന്ന് സംശയിച്ച് പിടികൂടിയത്. തൊടുപുഴയില്‍ ഇയാള്‍ നേരത്തേ തൊഴില്‍ ചെയ്തിരുന്ന സ്ഥാപനത്തില്‍ മതിയായ കൂലി ലഭിച്ചിരുന്നില്ല. ദുരിതം മൂലം ഇയാള്‍ തൊടുപുഴയില്‍ മറ്റൊരാളില്‍നിന്ന് ആറായിരം രൂപ കടം വാങ്ങിയിരുന്നു. ഇത് മടക്കിനല്‍കിയ ശേഷമായിരുന്നു പുതിയ തൊഴില്‍ തേടി പോയതെന്നും പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. അതേസമയം, തൊടുപുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് സമീപത്തെ സി.സി ടി.വി കാമറയില്‍ കുടുങ്ങിയതും പ്രതികള്‍ തന്നെയാണെന്നും പൊലീസ് അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story