Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഭീഷണി ഉയര്‍ത്തി...

ഭീഷണി ഉയര്‍ത്തി കൂറ്റന്‍ മരങ്ങള്‍: അമ്പതോളം സ്കൂളുകള്‍ക്ക് അപകട ഭീഷണിയെന്ന് സ്പെഷല്‍ ബ്രാഞ്ച്

text_fields
bookmark_border
തൊടുപുഴ: ജില്ലയില്‍ അമ്പതോളം സ്കൂളുകള്‍ക്ക് അപകട ഭീഷണിയെന്ന് സ്പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്. ഈ സ്കൂളുകള്‍ക്കും മൂന്ന് അങ്കണവാടികള്‍ക്കും മുകളിലേക്ക് ഏതുനിമിഷവും ഒടിഞ്ഞുവീഴാവുന്ന വിധം കൂറ്റന്‍ മരങ്ങള്‍ നില്‍ക്കുന്നതായാണ് സ്പെഷല്‍ ബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടത്തെിയത്. ജില്ലാ പൊലീസ് മേധാവി എ.വി. ജോര്‍ജിന്‍െറ നിര്‍ദേശപ്രകാരമാണ് പരിശോധന നടത്തിയത്. പരിശോധന വരും ദിവസങ്ങളിലും തുടരും. സ്കൂള്‍ കെട്ടിടങ്ങളുടെ സുരക്ഷ, നിലവാരം, അങ്കണവാടി കെട്ടിടങ്ങളുടെ സ്ഥിതി എന്നിവയെ സംബന്ധിച്ചാണ് മൂന്നു ദിവസങ്ങളിലായി ജില്ലയില്‍ സ്പെഷല്‍ ബ്രാഞ്ചിന്‍െറ നേതൃത്വത്തില്‍ പരിശോധന നടക്കുന്നത്. രണ്ടു ദിവസത്തിനകം പരിശോധന പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് ജില്ലാ പൊലീസ് മേധാവിക്കും കലക്ടര്‍ക്കും സമര്‍പ്പിക്കും. അപകട ഭീഷണി നേരിടുന്നവയില്‍ സര്‍ക്കാര്‍, സ്വകാര്യ സ്കൂളുകളും ഉള്‍പ്പെടും. കാഞ്ഞാര്‍, വണ്ടിപ്പെരിയാര്‍ എന്നിവിടങ്ങളിലാണ് മൂന്ന് അങ്കണവാടി കെട്ടിടങ്ങള്‍ അപകട ഭീഷണി നേരിടുന്നത്. ഇവിടെ കുട്ടികളുടെ പഠനം ആശങ്ക നിറഞ്ഞതാണെന്നാണ് അന്വേഷണ സംഘത്തിന്‍െറ വിലയിരുത്തല്‍. അടിമാലി മേഖലയിലെ ചില സ്കൂളുകള്‍ മണ്ണിടിച്ചില്‍ ഭീഷണിയിലാണ്. പ്രദേശത്ത് ഇനിയും മണ്ണിടിഞ്ഞാല്‍ മരങ്ങളടക്കം സ്കൂളുകളുടെ മുകളിലേക്ക് പതിക്കും. തൊടുപുഴ ഒളമറ്റത്ത് അങ്കണവാടി കെട്ടിടത്തിന്‍െറ മുകളിലും മരം വീഴാവുന്ന സാഹചര്യമാണെന്ന് സ്പെഷല്‍ ബ്രാഞ്ച് തയാറാക്കിയ പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു. മന്നാങ്കണ്ടത്ത് പ്രവര്‍ത്തിക്കുന്ന ആദിവാസി ഹോസ്റ്റലിന്‍െറ അവസ്ഥ അങ്ങേയറ്റം പരിതാപകരമാണെന്ന് കണ്ടത്തെി. ഇവിടെ കെട്ടിടമടക്കം ശോച്യാവസ്ഥയിലാണ്. ടോയ്ലറ്റുകള്‍ പൊട്ടിയൊഴുകുന്നതിനെ തുടര്‍ന്ന് പകര്‍ച്ചവ്യാധി ഭീഷണിയും നിലനില്‍ക്കുന്നു. അപകട ഭീഷണി നേരിടുന്ന സ്കൂളുകളില്‍ ഭൂരിഭാഗവും ഹൈറേഞ്ച് മേഖലകളിലാണ്. കാലപ്പഴക്കം ചെന്ന സ്കൂളുകളിലാണ് പല സ്കൂളുകളും പ്രവര്‍ത്തിക്കുന്നത്.ക്ളാസ് മുറികള്‍ ചോര്‍ന്നൊലിക്കുന്ന സ്ഥിതിയാണ്. ചില സര്‍ക്കാര്‍ സ്കൂളുകള്‍ നില മെച്ചപ്പെടുത്തിയെങ്കിലും അവഗണന തുടരുന്ന സ്കൂളുകള്‍ ഇപ്പോഴുമുണ്ട്. അപകട ഭീഷണിയിലായ മരങ്ങള്‍ മുറിച്ചുമാറ്റാനും സ്കൂളുകള്‍ക്ക് വേണ്ടത്ര സുരക്ഷ ഒരുക്കണമെന്നുമുള്ള ശിപാര്‍ശയോടെയാകും എസ്.പിക്കും കലക്ടര്‍ക്കും റിപ്പോര്‍ട്ട് നല്‍കുകയെന്ന് സ്പെഷല്‍ ബ്രാഞ്ച് അധികൃതര്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. വിദ്യാഭ്യാസ വകുപ്പിന്‍െറ കണക്കനുസരിച്ചുതന്നെ ജില്ലയില്‍ 37 സ്കൂളുകള്‍ക്ക് വേണ്ടത്ര ശുചിമുറി സൗകര്യമില്ല. സുരക്ഷിത കെട്ടിടം, ശുചിമുറികളുടെ അവസ്ഥ എന്നിവയെല്ലാം പരിശോധിച്ച ശേഷമാണ് സ്കൂളുകള്‍ക്ക് ഫിറ്റ്നസ് നല്‍കുന്നതെങ്കിലും ചില സ്കൂളുകളില്‍ ഇവ പാലിക്കപ്പെടുന്നില്ല. ആദിവാസി സ്കൂളുകളുടെ സ്ഥിതിയാണ് ഏറെ പരിതാപകരം. ഇവിടുത്തെ സ്കൂളുകളില്‍ അറ്റകുറ്റപ്പണി നടക്കാറില്ല. മിക്ക സ്ഥലങ്ങളിലും ശുചിമുറികളും സുരക്ഷിതമായ കെട്ടിടങ്ങളുമില്ല. അടിമാലി മന്നാങ്കണ്ടത്തെ ട്രൈബല്‍ ഹോസ്റ്റലില്‍ ടോയ്ലറ്റ് പൊട്ടിയൊഴുകിയിട്ടും അധികൃതര്‍ പരിഹാരം കണ്ടിട്ടില്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story