Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightജലവിതരണ പൈപ്പ്...

ജലവിതരണ പൈപ്പ് പൊട്ടി; പത്തോളം വ്യാപാര സ്ഥാപനങ്ങളില്‍ വെള്ളംകയറി

text_fields
bookmark_border
തൊടുപുഴ: വെയ്റ്റിങ് ഷെഡ് നിര്‍മിക്കുന്നതിനായി പി.ഡബ്ള്യു.ഡി കുഴിയെടുക്കുന്നതിനിടെ ജലവിതരണ പൈപ്പുപൊട്ടി പത്തോളം വ്യാപാര സ്ഥാപനങ്ങളില്‍ വെള്ളം കയറി. ടൗണ്‍ ഹാളില്‍ ഹൈടെക് ബസ് സ്റ്റോപ്പിനായി കുഴിയെടുത്തതിനെ തുടര്‍ന്ന് വെള്ളം ശക്തമായി മുകളിലേക്കുയര്‍ന്ന് പൊങ്ങിയാണ് ടൗണ്‍ ഹാളിന്‍െറ രണ്ടാംനിലയിലുള്ള കടകളില്‍ വെള്ളം കയറിയത്. കുഴി എടുത്തപ്പോള്‍ ജലവിതരണത്തിനായി സ്ഥാപിച്ചിരുന്ന പി.വി.സി പൈപ്പില്‍ പിക്കാസുകൊണ്ടു കുത്തിയതിനെ തുടര്‍ന്നാണ് ഇത് പൊട്ടിയത്. 12 അടിയിലേറെ ഉയരത്തില്‍ വെള്ളം മുകളിലേക്ക് ചീറ്റിയതിനെ തുടര്‍ന്ന് ടൗണ്‍ഹാളിലെ പത്തോളം വ്യാപാര സ്ഥാപനങ്ങളില്‍ വെള്ളംകയറി. മുകള്‍ നിലയിലുള്ള ഡോട്കോം കമ്പ്യൂട്ടര്‍, മരിയന്‍ ത്രെഡ് ഹൗസ്, ഗോള്‍ഡ് ഫിനാന്‍സ്, ഡിജിറ്റല്‍ സ്റ്റുഡിയോ എന്നിവിടങ്ങളിലും താഴത്തെ നിലയിലുള്ള സെന്‍റ് മേരീസ് ഗ്ളാസ് ഹൗസ്, ബേക്മാന്‍ ബേക്കറി, അല്‍താര ഫുട്വെയര്‍, സൂപ്പര്‍മാര്‍ക്കറ്റ് എന്നീ സ്ഥാപനങ്ങളിലുമാണ് വെള്ളം കയറി നാശമുണ്ടായത്. ഏതാനും മിനിറ്റിനകം ഇവിടേക്കുള്ള പൈപ്പിന്‍െറ വാല്‍വ് അടച്ചതിനാല്‍ വന്‍നഷ്ടം ഒഴിവായി. മരിയന്‍ ത്രെഡ് ഹൗസിലും ഡോട്കോം കമ്പ്യൂട്ടര്‍ സ്ഥാപനത്തിലും സൂക്ഷിച്ചിരുന്ന വില്‍പന സാമഗ്രികള്‍ വെള്ളംകയറി നശിച്ചു. മറ്റ് സ്ഥാപനങ്ങളിലും വെള്ളംകയറി നാശമുണ്ടായി. പലരും ഷട്ടര്‍ താഴ്ത്തിയതിനാലാണ് വലിയ നാശം ഒഴിവായത്. കടകള്‍ക്കുള്ളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ഏറെനേരം ഇവിടുത്തെ കടകളില്‍ കച്ചവടവും മുടങ്ങി. നഗരത്തില്‍ പ്രധാന ബസ് സ്റ്റോപ്പുകളില്‍ 15 ലക്ഷം രൂപ വീതം മുടക്കി നിര്‍മിക്കുന്ന ഹൈടെക് ബസ് കാത്തിരിപ്പുകേന്ദ്രങ്ങളില്‍ മൂന്നാമത്തേതാണ് ടൗണ്‍ ഹാള്‍ സ്റ്റോപ്പില്‍ ഉയരുന്നത്. രണ്ടെണ്ണം പൂര്‍ത്തിയായിരുന്നു. പെപ്പുപൊട്ടിയതിനെ തുടര്‍ന്ന് നഗരത്തില്‍ ചിലയിടങ്ങളില്‍ വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ള വിതരണം മുടങ്ങി. കുടിവെള്ള വിതരണം ബുധനാഴ്ചയോടെ പുന$സ്ഥാപിക്കാന്‍ കഴിയുമെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story