Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightസംസ്ഥാന...

സംസ്ഥാന അതിര്‍ത്തിയില്‍ അരക്കോടിയുടെ പുതിയ പാലം വരുന്നു

text_fields
bookmark_border
കുമളി: കേരള-തമിഴ്നാട് സംസ്ഥാന അതിര്‍ത്തിയില്‍ അരക്കോടിയിലേറെ ചെലവില്‍ തമിഴ്നാട് ദേശീയപാത അധികൃതര്‍ പുതിയ പാലം നിര്‍മിക്കും. അതിര്‍ത്തി ജില്ലയായ തേനിയിലെ ലോവര്‍ ക്യാമ്പിന് സമീപമാണ് 55 ലക്ഷം രൂപ ചെലവില്‍ പാലം നിര്‍മിക്കുന്നത്. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍നിന്ന് ഇരച്ചില്‍ പാലം വഴി വന്‍തോതില്‍ ജലം തുറന്നുവിട്ടതോടെ പാലത്തിന് മുമ്പ് കാര്യമായ തകരാറുണ്ടായിരുന്നു. ഇത് ലക്ഷങ്ങള്‍ ചെലവഴിച്ചാണ് പരിഹരിച്ചത്. കൊട്ടാരക്കര-ദിണ്ഡുഗല്‍ ദേശീയ പാതയായ എന്‍.എച്ച് 183ല്‍പ്പെട്ട ലോവര്‍ ക്യാമ്പിലെ പാലം 1873ല്‍ ബ്രിട്ടീഷുകാര്‍ നിര്‍മിച്ചതാണ്. 2013മേയില്‍ ഉണ്ടായ ശക്തമായ മഴയിലും വെള്ളപ്പാച്ചിലിലും പാലത്തിന്‍െറ ഒരുഭാഗം പൂര്‍ണമായി തകര്‍ന്നു. തമിഴ്നാട്ടില്‍നിന്ന് കേരളത്തിലേക്കുള്ള പ്രധാന പാതയിലെ പാലം മൂന്നുവര്‍ഷത്തോളമായി അറ്റകുറ്റപ്പണി നടത്താതിരുന്നതിന് പിന്നില്‍ റോഡ് നിര്‍മാണം നടത്തിയ ‘ട്രാന്‍സാനിയ’ കരാര്‍ കമ്പനിയുമായുള്ള തര്‍ക്കമായിരുന്നു. പാലം നിര്‍മിക്കുന്ന ഘട്ടത്തില്‍ താല്‍ക്കാലിക വഴി തയാറാക്കുന്നത് സംബന്ധിച്ച് ദേശീയപാത ഉദ്യോഗസ്ഥരും വനപാലകരും തമ്മില്‍ ധാരണയിലത്തെി. ഇതനുസരിച്ച് വനമേഖലയിലൂടെ 10 അടി വീതിയില്‍ താല്‍ക്കാലിക പാത നിര്‍മിച്ച് വാഹനങ്ങള്‍ തിരിച്ചുവിടും. ദേശീയപാത ഉപദേശക ബോര്‍ഡ് എന്‍ജിനീയര്‍ സുബദ് ചന്ത്, ബ്രിഡ്ജ് വിഭാഗം എന്‍ജിനീയര്‍ യുവനീഷ്, ഗൂഡല്ലൂര്‍ റേഞ്ച് ഓഫിസര്‍ മുരുകേശന്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്ഥല പരിശോധന നടത്തി. മൂന്നുമാസത്തിനകം പാലം പൂര്‍ത്തിയാക്കാനാണ് തീരുമാനം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story