Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഅടിമാലി രാജധാനി...

അടിമാലി രാജധാനി കൂട്ടക്കൊലക്കേസ്: അന്വേഷണം ഇഴയുന്നതായി ആക്ഷേപം

text_fields
bookmark_border
അടിമാലി: അടിമാലി രാജധാനി കൂട്ടക്കൊലക്കേസ് അന്വേഷണം ഇഴഞ്ഞുനീങ്ങുന്നതായി ആക്ഷേപം. കേസിലെ രണ്ടാംപ്രതി കര്‍ണാടക സിറ സ്വദേശി മധുവിനെ കണ്ടത്തെുന്ന അന്വേഷണത്തിലാണ് പൊലീസ് വീഴ്ച വരുത്തുന്നതായി പരാതി. സംഭവത്തിലെ ഒന്നും മൂന്നും പ്രതികളായ കര്‍ണാടക സിറ ബുക്കാപ്പട്ടണം സ്വദേശി രാഘവേന്ദ്ര (23), മൂന്നാംപ്രതി സിറ സ്വദേശി മഞ്ജുനാഥ് (21) എന്നിവര്‍ക്കെതിരെ അടിമാലി പൊലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയും രണ്ടാം പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായുമാണ് പൊലീസ് പറയുന്നത്. 2015 ഫെബ്രുവരി 13ന് അടിമാലി രാജധാനി ലോഡ്ജ് ഉടമ പാറേക്കാട്ടില്‍ കുഞ്ഞുമുഹമ്മദ്, ഭാര്യ ആയിഷ, ആയിഷയുടെ മാതാവ് നാച്ചി എന്നിവരെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി സ്വര്‍ണവും പണവും റാഡോ വാച്ചും സംഘം കവരുകയായിരുന്നു. കേസിലെ ഒന്നാം പ്രതിയെ ഗോവയിലെ പനാജിയില്‍നിന്നും മൂന്നാംപ്രതിയെ കര്‍ണാടകയിലെ വീട്ടില്‍നിന്നും അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ റിമാന്‍ഡ് തടവുകാരായി ഇപ്പോഴും ജയിലിലാണ്. 1200 പേജ് വരുന്ന കുറ്റപത്രത്തില്‍ കൊലപാതകം, ഗൂഢാലോചന, മോഷണം, തെളിവ് നശിപ്പിക്കല്‍ സംഘംചേര്‍ന്ന് ആക്രമിക്കല്‍ തുടങ്ങി 12ലേറെ വകുപ്പുകള്‍ പ്രകാരമാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. കുറ്റപത്രത്തില്‍ 94 സാക്ഷികളാണുള്ളത്. മഞ്ജുനാഥിന്‍െറ സഹോദരനാണ് ഒളിവില്‍ കഴിയുന്ന മധു. ഇയാളെ പിടികൂടുന്നതിന് അന്വേഷണം നടത്തി വരുന്നതായി പറയുന്നുണ്ടെങ്കിലും പൊലീസ് ഈ കാര്യത്തില്‍ അനാസ്ഥ തുടരുകയാണെന്ന് നാട്ടുകാര്‍ ആരോപിച്ചു. മോഷണവസ്തുകളില്‍ ഒരുഭാഗം മധുവാണ് കൊണ്ടുപോയതെന്ന് പിടിയിലായവര്‍ മൊഴി നല്‍കിയിട്ടുണ്ട്. മധു കൊണ്ടുപോയെന്ന് പറയുന്ന റാഡോ വാച്ച്, ബാക്കി സ്വര്‍ണം എന്നിവ ഒഴിവാക്കിയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. പിടിയിലാകാനുള്ള മധുവിനെതിരെ മോഷണം, ഗുണ്ടാ പ്രവര്‍ത്തനം തുടങ്ങി വിവിധ സംസ്ഥാനങ്ങളില്‍ കേസ് നിലവിലുണ്ടെന്ന് അന്വേഷണ സംഘം പറഞ്ഞു. മധുവിനെക്കൂടി പിടികൂടിയാലെ അന്വേഷണം അവസാനിപ്പിക്കാന്‍ കഴിയു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story