Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightകർണാടക: 15 മണ്ഡലങ്ങളിൽ...

കർണാടക: 15 മണ്ഡലങ്ങളിൽ ഇന്ന്​ ഉപതെരഞ്ഞെടുപ്പ്​

text_fields
bookmark_border
ബംഗളൂരു: നിശ്ശബ്ദ പ്രചാരണവും പൂർത്തിയാക്കി കർണാടകയിലെ 15 നിയമസഭ മണ്ഡലങ്ങൾ ഉപതെരഞ്ഞെടുപ്പിനായി വ്യാഴാഴ്ച പോളിങ് ബൂത്തിലേക്ക്. ബി.ജെ.പിക്ക് ഒറ്റക്ക് കേവല ഭൂരിപക്ഷം നേടാൻ ഏഴു സീറ്റ് വേണമെന്നിരിക്കെ, സർക്കാറിൻെറ ഭരണത്തുടർച്ചക്കുകൂടിയാണ് 37.77 ലക്ഷം വോട്ടർമാർ വിധിയെഴുതുക. കോൺഗ്രസിൻെറ സിറ്റിങ് സീറ്റുകളായ ഗോഖക്, അത്തനി, കഗ്വാദ്, വിജയനഗര, ഹിരെകരൂർ, യെല്ലാപുര, ഹൊസക്കോെട്ട, ചിക്കബല്ലാപുര, യശ്വന്ത്പുര, കെ.ആർ പുരം, ശിവാജി നഗർ, ജെ.ഡി-എസിൻെറ സിറ്റിങ് സീറ്റുകളായ ഹുൻസൂർ, കെ.ആർ പേട്ട്, മഹാലക്ഷ്മി ലേഒൗട്ട്, കെ.പി.ജെ.പിയുടെ സിറ്റിങ് സീറ്റായ റാണിബെന്നൂർ എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ്. കൂറുമാറ്റത്തെ തുടർന്ന് 17 എം.എൽ.എമാരെ അയോഗ്യരാക്കിയെങ്കിലും മസ്കി, ആർ.ആർ നഗർ എന്നീ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച് കേസ് നിലനിൽക്കുന്നതിനാൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടില്ല. ഒാപറേഷൻ താമരയിലൂടെ കർണാടകയിലെ സഖ്യസർക്കാറിനെ വീഴ്ത്തി, ഭരണത്തിലേറിയതിൻെറ തുടർച്ചയായി വന്ന ഉപതെരഞ്ഞെടുപ്പിനെ ബി.ജെ.പി ആത്മവിശ്വാസത്തോടെയാണ് നേരിടുന്നത്. പ്രചാരണത്തിലും ഇത് പ്രതിഫലിച്ചിരുന്നു. ഒമ്പതുമുതൽ 13 സീറ്റുവരെ അവകാശപ്പെടുന്നുണ്ടെങ്കിലും അഞ്ചു മുതൽ എട്ടു വരെ സീറ്റ് ലഭിക്കാനുള്ള സാധ്യതയാണ് നിലനിൽക്കുന്നുത്. കോൺഗ്രസിൻെറ പ്രചാരണങ്ങൾ പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ ഏറെക്കുറെ ഒറ്റക്കാണ് നയിച്ചത്. പാർട്ടിയുടെ 'ട്രബിൾ ഷൂട്ടർ' ഡി.കെ. ശിവകുമാർ ആദായനികുതി വകുപ്പിൻെറയും എൻഫോഴ്സ്മൻെറിൻെറയും വേട്ടക്കിടയിലും വൊക്കലിഗർക്ക് സ്വാധീനമുള്ള മണ്ഡലങ്ങളിൽ പ്രചാരണത്തിനിറങ്ങി. കഴിഞ്ഞ ഒരു മാസത്തിനിടെ 30 നോട്ടീസാണ് ആദായനികുതി വകുപ്പിൽനിന്ന് ശിവകുമാറിനും കുടുംബത്തിനുമായി ലഭിച്ചത്. സിറ്റിങ് സീറ്റുകൾപോലും നിലനിർത്താൻ പണിപ്പെടുന്ന ജെ.ഡി-എസിൽ ജി.ടി. ദേവഗൗഡ അടക്കം പല മുതിർന്ന നേതാക്കളും വിട്ടുനിന്നപ്പോൾ പാർട്ടി അധ്യക്ഷൻ എച്ച്.ഡി. ദേവഗൗഡയും മകൻ എച്ച്.ഡി. കുമാരസ്വാമിയുമാണ് പ്രചാരണം നയിച്ചത്. പണവും ജാതിയുമാണ് കർണാടക ഉപതെരഞ്ഞെടുപ്പിലെയും മുഖ്യഘടകങ്ങൾ. ജാതിയുടെ പേരിൽ വോട്ടുചോദിച്ചതിന് മുഖ്യമന്ത്രി യെദിയൂരപ്പക്കെതിരെ തെരഞ്ഞെടുപ്പ് കമീഷൻ കേസെടുത്തിരുന്നു. അതിനിടെ, റാണിെബന്നൂരിലെ കോൺഗ്രസ് സ്ഥാനാർഥിയായ മുൻ സ്പീക്കർ കെ.ബി. കോലിവാഡിൻെറ വീട്ടിൽ ചൊവ്വാഴ്ച രാത്രി ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ബി.ജെ.പി കൗൺസിലറുടെ പരാതിപ്രകാരമായിരുന്നു െറയ്ഡ്. ബി.ജെ.പി സർക്കാർ ഏജൻസികളെ ഉപതെരെഞ്ഞടുപ്പുകാലത്തും ദുരുപയോഗം ചെയ്യുകയാണെന്ന് കോലിവാഡ് കുറ്റപ്പെടുത്തി. -ഇഖ്ബാൽ ചേന്നര
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story