Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Dec 2019 5:03 AM IST Updated On
date_range 25 Dec 2019 5:03 AM ISTഅതിർത്തികളാണ് രാജ്യമെന്നു കരുതുന്നത് ശുദ്ധ അസംബന്ധം -സുനിൽ. പി. ഇളയിടംഅതിർത്തികളാണ് രാജ്യമെന്നു കരുതുന്നത് ശുദ്ധ അസംബന്ധം -സുനിൽ. പി. ഇളയിടം
text_fieldsbookmark_border
കൽപറ്റ: അതിർത്തികളാണ് രാജ്യമെന്നു കരുതുന്നത് ശുദ്ധ അസംബന്ധമാണെന്നും മനുഷ്യവംശത്തിനു മുകളിൽ ഉയർന്നുപറക്കാൻ രാജ്യസ്നേഹത്തിന് കഴിയില്ലെന്നു പാടിയ ടാഗോറാണ് നമ്മുടെ ദേശീയഗാനം എഴുതിയതെന്നും സുനിൽ പി. ഇളയിടം. അവസാനത്തെ ആളെ കാണാനും ആ യാതനകൾ കേൾക്കാനുമാണ് ഗാന്ധിജി ആവശ്യപ്പെട്ടത്. എന്നാൽ, ഇന്ന് ഭരണകൂടം ആദ്യത്തെ ആളെ കേൾക്കാൻ മാത്രം പറയുകയാണ്. ഭരണകൂടം പ്രധാനപ്പെട്ടതും ജനങ്ങൾ പിന്നെയുമെന്ന ധാരണയും പ്രയോഗവും ഫാഷിസ്റ്റ് യുക്തിയാണ്. ദൗർഭാഗ്യകരമെന്നു പറയാം നമ്മുടെ രാജ്യത്ത് ഇതാണ് സംഭവിക്കുന്നത്. അതിൻെറ ഭാഗമാണ് പൗരത്വ ഭേദഗതി നിയമംപോലുള്ള ഫാഷിസ്റ്റ് നീക്കങ്ങൾ. അപരത്വത്തെ എത്രത്തോളം കൂടെ കൂട്ടുന്നുവോ അതാണ് ജനാധിപത്യം. സാഹോദര്യം എന്ന ആശയമാണ് ജനാധിപത്യത്തിൻെറ കാതൽ. നീതിബോധത്തിൻെറ പേരുകൂടിയാണ് ജനാധിപത്യം -സുനിൽ പി. ഇളയിടം പറഞ്ഞു. ടി. സുരേഷ്ചന്ദ്രൻ സ്വാഗതവും ഏച്ചോം ഗോപി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story