Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Nov 2019 5:04 AM IST Updated On
date_range 14 Nov 2019 5:04 AM ISTകേന്ദ്രമന്ത്രിക്കുേനരെ കാലിക്കറ്റ് കാമ്പസിൽ എസ്.എഫ്.ഐയുടെ കരിങ്കൊടി
text_fieldsbookmark_border
തേഞ്ഞിപ്പലം: ഡൽഹി ജവഹർലാൽ നെഹ്റു സർവകലാശാലയിലെ (ജെ.എൻ.യു) കേന്ദ്ര സർക്കാർ നടപടിക്കെതിരെ കാലിക്കറ്റ് സർവകലാശാല കാമ്പസിൽ കേന്ദ്ര മാനവവിഭവശേഷി മന്ത്രി സഞ്ജയ് ദോെത്രക്ക് എസ്.എഫ്.ഐയുടെ കരിങ്കൊടി. ടീച്ചിങ്-ലേണിങ് സൻെററിൻെറ ഉദ്ഘാടനത്തിനെത്തിയ മന്ത്രിയെ ഉച്ചക്ക് 12.40ഓടെയാണ് എസ്.എഫ്.ഐ പ്രവർത്തകർ കരിങ്കൊടി കാട്ടിയത്. കാമ്പസിലെ ഇ.എം.എസ് സെമിനാർ കോംപ്ലക്സ് ഉദ്ഘാടനച്ചടങ്ങിനിടെ 20ഓളം എസ്.എഫ്.ഐ പ്രവർത്തകർ മന്ത്രി പ്രസംഗിച്ചുതുടങ്ങിയതോടെ കരിങ്കൊടി വീശി പ്രതിഷേധിക്കുകയായിരുന്നു. 15 മിനിറ്റോളം നീണ്ട പ്രതിഷേധത്തിനിടെ പ്രവർത്തകർ വേദിയിലേക്ക് തള്ളിക്കയറാനും ശ്രമിച്ചു. തേഞ്ഞിപ്പലം സി.ഐ ജി. ബാലചന്ദ്രൻെറ നേതൃത്വത്തിൽ കേന്ദ്ര മന്ത്രിയുടെ സുരക്ഷക്കായി രണ്ട് ഹോംഗാർഡ് ഉൾപ്പെടെ പത്തിൽ താഴെ പൊലീസുകാർ മാത്രമേ സംഭവസമയത്ത് സെമിനാർ കോംപ്ലക്സിനകത്തുണ്ടായിരുന്നുള്ളൂ. ഉദ്ഘാടനച്ചടങ്ങ് തുടങ്ങുംമുമ്പ് പ്രവർത്തകർ കരിങ്കൊടിയുമായി സദസ്സിൽ ഇടംപിടിച്ചിരുന്നു. കേന്ദ്ര മന്ത്രി പ്രസംഗം തുടങ്ങിയതോടെ എസ്.എഫ്.ഐ പ്രവർത്തകർ സീറ്റിൽനിന്ന് എഴുന്നേറ്റ് കരിങ്കൊടി വീശി വേദിയിലേക്ക് തള്ളിക്കയറാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടെ, തേഞ്ഞിപ്പലം പൊലീസ് സ്റ്റേഷനിലെ വനിതാ പൊലീസ് പി. ഉഷക്ക് സംഘർഷത്തിനിടെ സാരമായി പരിക്കേറ്റു. ഇവർ ആശുപത്രിയിൽ ചികിത്സ തേടി. പൊലീസും ഹോംഗാർഡും ചേർന്ന് സമരക്കാരെ പിന്നീട് ബലംപ്രയോഗിച്ച് പുറത്തേക്കു മാറ്റുകയായിരുന്നു. എസ്.എഫ്.ഐ മലപ്പുറം ജില്ല പ്രസിഡൻറ് ഇ. അഫ്സലിൻെറ നേതൃത്വത്തിലുള്ള സമരക്കാരെ പൊലീസ് പിന്നീട് അറസ്റ്റ് ചെയ്ത് നീക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story