ശസ്ത്രക്രിയക്കായി രോമം നീക്കി; രോഗിയുടെ ശരീരം മുഴുവൻ മുറിവ്
text_fieldsഅമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി ജീനക്കാർക്കെതിരെ പരാതി വ്യാപകമാകു ന്നു. കഴിഞ്ഞദിവസം ബൈപാസ് സർജറിക്ക് വിധേയനാക്കിയ പ്രായമുള്ള ആളുടെ രോമം നീക്കിയതി ലെ അനാസ്ഥമൂലം വയറിൽ മുറിവേറ്റതാണ് ഒടുവിലെ പരാതി. രോമം നീക്കിയ ജീവനക്കാരൻ മദ്യപിച്ച ിരുന്നതായി രോഗിയുടെ ബന്ധുക്കൾ ആരോപിച്ചു. മദ്യപിച്ച് രോമം നീക്കിയതാണ് മുറിവുകൾ ഉണ്ടാകാൻ കാരണം. ഈ രോഗിയെക്കൂടാതെ മറ്റ് മൂന്നുപേരുടെ കൈയിലും കാലിലും ഇത്തരം മുറിവുകൾ കണ്ടിരുന്നു. ഇവർക്കും ഇതേ ജീവനക്കാരൻ തന്നെയാണ് രോമം നീക്കിയതെന്നും പറയുന്നു. രോഗിയോടൊപ്പമുള്ളവർ വിവരം ധരിപ്പിച്ചപ്പോൾ ‘‘നാളെ വയറും കാലുമൊക്കെ വെട്ടിക്കീറാനുള്ളതല്ലേ. പിന്നെ ഈ ചെറിയ മുറിവുകൾ കാര്യമാക്കണ്ട’’ എന്നായിരുന്നു ജീവനക്കാരെൻറ മറുപടി. കൂടാതെ രോമം നീക്കുന്നതിന് ജീവനക്കാരൻ പണം ആവശ്യപ്പെട്ടതായും രോഗികളോടൊപ്പം ഉണ്ടായിരുന്നവർ ആരോപിച്ചു.
സംഘടനകളുടെ മിന്നൽ പണിമുടക്ക് ഭയന്ന് നടപടി സ്വീകരിക്കാൻ പലപ്പോഴും അധികൃതർ തയാറാകുന്നില്ല.വയറുവേദനയെത്തുടർന്ന് ചികിത്സതേടിയപ്പോൾ ശസ്ത്രക്രിയ വേണമെന്നും മരിക്കാൻ ഇടയുണ്ടെന്നും വിധിയെഴുതപ്പെട്ട യുവാവ് സ്വകാര്യ ആശുപത്രിയിലെ ചികിത്സകൊണ്ട് രോഗം ഭേദപ്പെട്ട സംഭവം അടുത്തിടെ നടന്നു. മെഡിക്കൽ കോളജ് ആശുപത്രിയിലെ ഒരു പ്രധാന ഡോക്ടറാണ് ബന്ധുക്കളുടെ സാന്നിധ്യത്തിൽ രോഗിയോട്, മരിക്കുമെന്നും ശസ്ത്രക്രിയ വേണമെന്നും പറഞ്ഞത്. എന്നാൽ, മണിക്കൂറുകൾ കഴിഞ്ഞിട്ടും യുവാവിന് ചികിത്സ കിട്ടാതിരുന്നപ്പോൾ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അവിടുത്തെ ചികിത്സയിൽ രോഗം ഭേദമായി.
ആധുനിക സൗകര്യങ്ങളോടെയാണ് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി പ്രവർത്തിക്കുന്നതെങ്കിലും ചില ജീവനക്കാരുടെ അനാസ്ഥയും സ്വകാര്യ ആശുപത്രിയെ സംരക്ഷിക്കാനുള്ള ചില ഡോക്ടർമാരുടെ ശ്രമവുമാണ് ഇവിടെ എത്തുന്ന രോഗികളെ വലക്കുന്നത്. രോമം നീക്കിയതിലെ വീഴ്ച സംബന്ധിച്ച്, രോഗി ചികിത്സയിൽ കഴിഞ്ഞ വാർഡിലെ നഴ്സുമാർ തനിക്ക് പരാതി തന്നിരുന്നതായി ആശുപത്രി സൂപ്രണ്ട് രാംലാൽ പറഞ്ഞു. അയാൾക്കെതിരെ നടപടിയുണ്ടാകും. ഭയന്നിട്ടാകും ബന്ധുക്കൾ പരാതി നൽകിയിട്ടില്ല. ബന്ധുക്കളിൽനിന്ന് പരാതി വാങ്ങാൻ നഴ്സിങ് ഓഫിസർക്ക് നിർദേശം നൽകിയതായും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.