Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഗൗതംകൃഷ്ണക്കും...

ഗൗതംകൃഷ്ണക്കും ഗൗരികൃഷ്ണക്കും അടുത്ത അധ്യയനവർഷമെങ്കിലും ഒരു വീട് വേണം

text_fields
bookmark_border
ഗൗതംകൃഷ്ണക്കും ഗൗരികൃഷ്ണക്കും അടുത്ത അധ്യയനവർഷമെങ്കിലും ഒരു വീട് വേണം
cancel
camera_alt????????????? ?????????????? ???????? ???

ചെങ്ങന്നൂർ: അടച്ചുറപ്പില്ലാത്ത പ്ലാസ്്റ്റിക് കൂരയിൽ ജീവിതം തള്ളി നീക്കുകയാണ് രോഹിണിയമ്മയും കൊച ്ചുമക്കളും. വൃദ്ധമാതാവും രണ്ട് ചെറുമക്കളും ഒട്ടുംതന്നെ സുരക്ഷിതമല്ലാത്ത ജീവിത സാ ഹചര്യങ്ങളെയാണ് നേരിടുന്നത്. ചെങ്ങന്നൂർ താലൂക്കിൽ മാന്നാർ-പുലിയൂർ റോഡിൽ ഗ്രാമപ ഞ്ചായത്ത്, വില്ലേജ് ഓഫിസുകൾക്ക് സമീപം നന്ത്യാട്ട് ചിറയിൽ കൊച്ചുപുരയിൽ രോഹിണിയമ്മ (60), കൊച്ചുമക്കളായ ആറിലും നാലിലും പഠിക്കുന്ന ഗൗതംകൃഷ്ണ, ഗൗരി കൃഷ്ണ എന്നിവരാണ് അടിസ്ഥാന സൗകര്യങ്ങളില്ലാതെ ജീവിതം തള്ളിനീക്കുന്നത്. ചങ്ങനാശ്ശേരി മാടപ്പള്ളി കുളങ്ങോട്ട് വീട്ടിൽ രോഹിണിയമ്മയെ കൂലിപ്പണിക്കാരനായ ഇടശ്ശേരി കിഴക്കേതിൽ ചന്ദ്രൻ ഇവിടേക്ക് വിവാഹം കഴിച്ച് കൊണ്ടുവന്നതാണ്.

2002ൽ ഭർത്താവ് തെങ്ങിൽനിന്ന് വീണുണ്ടായ അപകടത്തിൽ മരിച്ചു. ഏകമകൾ ബിന്ദുവിനും തൊഴിെലാന്നുമില്ല. ഭർത്താവിെൻറ കുടുംബ വീതമായി ലഭിച്ചത് ചതുപ്പുനിലമായിരുന്ന 10 സെൻറ് ഭൂമിയാണ്. ഇത് അമ്മയുടെയും മകളുടെയും പേരിലാണ്. മഴ പെയ്താലുടൻ ഇവിടം വലിയ കുളമായി രൂപാന്തരപ്പെടും. ഇത്രയുംകാലം വാടകവീടുകളിൽ താമസിച്ചുവരുകയായിരുന്നു ഇവർ. അതിനുള്ള സാമ്പത്തികശേഷി ഇല്ലാതായതോടെ വേലി കെട്ടാൻ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിട്ട് മേൽക്കൂരയും വശങ്ങളും മറച്ച് നിന്നുതിരിയാനിടം പോലുമില്ലാതെ ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നു. വർധക്യകാല-വിധവ-കർഷകത്തൊഴിലാളി പെൻഷനുകളിൽ ഒന്നും ലഭിക്കുന്നില്ല.

ഉള്ളത് ബി.പി.എൽ കാർഡ് മാത്രം. അരി വാങ്ങി വീടിനുമുന്നിൽ തുറസ്സായ സ്ഥലത്ത് അടുപ്പുകൂട്ടി പരിസരങ്ങളിലെ പുരയിടങ്ങളിൽനിന്ന് ശേഖരിക്കുന്ന വിറകുകൊണ്ട് പാകം ചെയ്യുന്നു. ഇഴജന്തുക്കളുടെ ശല്യവും മഴക്കാലവും കൂടി ആയാൽ എങ്ങനെ കഴിയുമെന്ന ചിന്ത ഇവരെ അലട്ടുന്നു. സുരക്ഷിതമായ ഒരു വീട് എന്ന ചിന്ത മാത്രമേ ഇവരുടെ മനസ്സിൽ ഇപ്പോഴുള്ളൂ. അതിന് ജനപ്രതിനിധികളെയും പഞ്ചായത്തിനെയും പലതവണ സമീപിച്ചെങ്കിലും അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല. രോഹിണിയുടെ പേരിൽ മാന്നാർ എസ്.ബി.ഐയിലെ അക്കൗണ്ട് നമ്പർ: 57015568157. ബ്രാഞ്ച് കോഡ് -70088. ഐ.എഫ്.എസ് കോഡ്: എസ്.ബി.ഐ.എൻ 0070088.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story