ഹരിപ്പാട് കുടിവെള്ള പദ്ധതി മൂന്ന് ഘട്ടമായി നിര്‍വഹിക്കും –മന്ത്രി
text_fieldsഹരിപ്പാട്: രണ്ടേകാൽ ലക്ഷം പേര്‍ക്ക് പ്രയോജനം ലഭിക്കുന്ന ഹരിപ്പാട് കുടിവെള്ള പദ്ധതി മൂന്നുഘട്ടമായി നിര്‍വഹിക്കുമെന്ന് ജലവിഭവ മന്ത്രി കെ. കൃഷ്ണൻകുട്ടി നിയമസഭയിൽ വ്യക്തമാക്കി. ഹരിപ്പാട് നിയോജക മണ്ഡലത്തിലെ സമഗ്ര കുടിവെള്ളപദ്ധതി വേഗം പൂര്‍ത്തിയാക്കാന്‍ നടപടി സ്വീകരിക്കണമെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി. പദ്ധതിയുടെ ഒന്നാംഘട്ടമായി 50 എം.എല്‍.ഡി ശുദ്ധീകരണശാലയും കിണറും പമ്പ് ഹൗസും നിർമിക്കാൻ ദേശീയ ഗ്രാമീണ കുടിവെള്ള പദ്ധതിയില്‍നിന്നും 35 കോടിയുടെ ഭരണാനുമതി ലഭ്യമായിട്ടുണ്ട്. ശുദ്ധീകരണശാലയുടെ പ്രവൃത്തി 90 ശതമാനം പൂര്‍ത്തിയായി. കിണര്‍ സ്ഥാപിക്കാൻ ആറ്റുവക്കിലെ 15 സെൻറ് റവന്യൂ പുറമ്പോക്കുഭൂമി ലഭ്യമാക്കാൻ നടപടി സ്വീകരിച്ചുവരുന്നു. ഇക്കാര്യം റവന്യൂ മന്ത്രിയുമായി ആലോചിച്ചിട്ടുണ്ട്. രണ്ടാംഘട്ടമായി കിണറ്റില്‍നിന്നും ശുദ്ധീകരണ ശാലയിലേക്കുള്ള ഒമ്പത് കിലോമീറ്റര്‍ പമ്പിങ് മെയിന്‍ സ്ഥാപിക്കുന്നതിനുവേണ്ടി സംസ്ഥാന ബജറ്റില്‍ ഉള്‍പ്പെടുത്തി 35 കോടിയുടെ ഭരണാനുമതി നല്‍കിയിട്ടുണ്ട്.
മൂന്നാംഘട്ടം ജലസംഭരണികളും വിതരണശൃംഖലകളും സ്ഥാപിക്കുന്നതിെൻറ സര്‍വേ ജോലികള്‍ മൂന്ന് മാസത്തിനകം പൂര്‍ത്തീകരിക്കുമെന്നും ഏകദേശം 250 കോടി ആവശ്യമാണെന്നും മന്ത്രി അറിയിച്ചു. ഹരിപ്പാട് നഗരസഭക്കും പള്ളിപ്പാട്, ചേപ്പാട്, ചെറുതന, കരുവാറ്റ, കാര്‍ത്തികപ്പള്ളി, കുമാരപുരം, ചിങ്ങോലി, മുതുകുളം, തൃക്കുന്നപ്പുഴ, ആറാട്ടുപുഴ എന്നീ 10 പഞ്ചായത്തുകള്‍ക്കുമായി സമഗ്ര കുടിവെള്ള പദ്ധതി നടപ്പാക്കിവരുകയാണെന്ന് മന്ത്രി കെ. കൃഷ്ണന്‍കുട്ടി മറുപടി നല്കി. ഏറ്റവും കൂടുതല്‍ കുടിവെള്ളക്ഷാമം നേരിടുന്ന ഹരിപ്പാട് 300 കോടിയുടെ സമഗ്ര കുടിവെള്ള പദ്ധതിക്ക് ആവശ്യമായ സ്ഥലം കണ്ടെത്തി ജലവിഭവ മന്ത്രിയായിരുന്ന പി.ജെ. ജോസഫ് തറക്കല്ലിട്ട് നിർമാണപ്രവർത്തനം ആരംഭിെച്ചങ്കിലും കേന്ദ്രം ഫണ്ട് നിര്‍ത്തലാക്കിയതോടെ പ്രതിസന്ധി ഉണ്ടായി. പമ്പാനദിയില്‍നിന്ന് വെള്ളമെടുത്ത് ശുദ്ധീകരിച്ച് ഹരിപ്പാട്ടെ പഞ്ചായത്തുകളിലും ഒരു നഗരസഭയിലും വെള്ളം എത്തിക്കുന്ന സമഗ്ര പദ്ധതി വകുപ്പുമന്ത്രി ഇടപെട്ട് എത്രയും പെട്ടെന്ന് നടപ്പാക്കാൻ നടപടി സ്വീകരിക്കണമെന്ന് ചെന്നിത്തല പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.