Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightസഹകരണ...

സഹകരണ സ്ഥാപനങ്ങളെ കൊള്ളയടിക്കുന്നവരെ സഹായിക്കരുത് –മന്ത്രി സുധാകരൻ

text_fields
bookmark_border
ചേര്‍ത്തല: സഹകരണ സ്ഥാപനങ്ങള്‍ കൊള്ളയടിക്കുന്നവരെ സര്‍ക്കാറും ജനപ്രതിനിധികളും പൊതുസമൂഹവും സഹായിക്കരുതെന്ന് മന്ത്രി ജി. സുധാകരന്‍. ചേര്‍ത്തല തെക്ക് സര്‍വിസ് സഹകരണ ബാങ്കിെൻറ പ്രഭാത-സായാഹ്ന ശാഖ അരീപ്പറമ്പില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 32 സഹകരണ ബാങ്കുകളാണ് ഭരണസമിതി അംഗങ്ങളും ജീവനക്കാരും ചേര്‍ന്ന് കൊള്ളയടിച്ചത്. കഴിഞ്ഞ സർക്കാർ ഇത്തരക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. എല്‍.ഡി.എഫ് സര്‍ക്കാര്‍ ഇത് പരിശോധിക്കും. കോടികളുടെ ക്രമക്കേട് നടന്ന പട്ടണക്കാട്, മാവേലിക്കര എന്നിവിടങ്ങളിലെ ഭരണസമിതികള്‍ തുടരുകയാണ്. സഹകരണ പ്രസ്ഥാനമെന്നാല്‍ പട്ടണക്കാട് മോഡലല്ല. മേഖലയെ അഴിമതി രഹിതമാക്കേണ്ടതുണ്ട്. സഹകാരികള്‍ ആത്മവിശ്വാസം വളര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു.പ്രസിഡൻറ് സി.വി. മനോഹരന്‍ അധ്യക്ഷത വഹിച്ചു. കോര്‍ ബാങ്കിങ് മന്ത്രി പി. തിലോത്തമനും സ്‌ട്രോങ് റൂം എ.എം. ആരിഫ് എം.എൽ.എയും ഉദ്ഘാടനം ചെയ്തു. കയര്‍ കോർപറേഷന്‍ ചെയര്‍മാന്‍ ആര്‍. നാസര്‍ ആദ്യനിക്ഷേപം സ്വീകരിക്കുകയും ഭൂഉടമകളെ ആദരിക്കുകയും ചെയ്തു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് ദലീമ ജോജോ കര്‍ഷകരെ ആദരിച്ചു. സി.പി.എം ജില്ല കമ്മിറ്റി അംഗം വി.ജി. മോഹനന്‍ ഉപഹാര സമര്‍പ്പണവും കഞ്ഞിക്കുഴി ഏരിയ സെക്രട്ടറി എസ്. രാധാകൃഷ്ണന്‍ ഫോട്ടോ അനാച്ഛാദനം നിര്‍വഹിച്ചു. ആലപ്പുഴ സഹകരണ ജോയൻറ് രജിസ്ട്രാര്‍ ഷാജി ജോര്‍ജ് മുഖ്യപ്രഭാഷണം നടത്തി. കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സിനിമോള്‍ സോമൻ, ജില്ല പഞ്ചായത്ത് അംഗം ജമീല പുരുഷോത്തമൻ, പഞ്ചായത്ത് പ്രസിഡൻറ് വി.എ. സേതുലക്ഷ്മി, ബാങ്ക് സെക്രട്ടറി ബി. ജോഷി, പി. പ്രസേനന്‍ എന്നിവര്‍ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story