Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightസമൂഹത്തിന്...

സമൂഹത്തിന് സ്വയംനിയന്ത്രണം വേണം –മന്ത്രി ജി. സുധാകരൻ

text_fields
bookmark_border
ആലപ്പുഴ: എല്ലാവരും തുറന്നിടപെടുന്ന കാലത്ത് സ്വയംനിയന്ത്രണവും പറയുന്നതിൽ ഉത്തരവാദിത്തവും വേണമെന്ന് മന്ത്രി ജി. സുധാകരൻ. ജില്ല ശിശുക്ഷേമ സമിതി ഓഫിസ് അങ്കണത്തിൽ നവീകരിച്ച ആസ്ഥാന മന്ദിരവും കുട്ടികളുടെ ത്രിദിന ക്യാമ്പിെൻറ സമാപന സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉത്തരവാദിത്തത്തോടെയേ എന്തും പറയാവൂവെന്ന് എല്ലാവരും മനസ്സിലാക്കണം. ജനങ്ങൾ അത് ഉൾക്കൊള്ളും. അതിനാൽ സ്വയംനിയന്ത്രണം വേണം. സർക്കാറും പൊലീസും വിചാരിച്ചാൽ മാത്രം വരുന്നതല്ല നിയന്ത്രണമെന്നും മന്ത്രി പറഞ്ഞു. കേരളത്തിൽ സ്ത്രീകൾക്കും കുട്ടികൾക്കും ആർക്കും രക്ഷയില്ലെന്ന രീതിയിെല പ്രചാരണം ശരിയല്ല. അങ്ങനെയൊരു സ്ഥിതി നാട്ടിലുണ്ടോ. ഇല്ലെങ്കിലും നമ്മൾ പൊതുവേ പറയുന്നു. മാധ്യമങ്ങൾ പൊതുപറച്ചിലിന് ആക്കം കൂട്ടുന്നു. മുമ്പത്തേക്കാൾ കൂടുതൽ ചില പ്രശ്‌നങ്ങളുണ്ട്. അതിന് കാരണങ്ങളുണ്ട്. പക്ഷേ കാര്യകാരണബന്ധം മനസ്സിലാക്കാൻ സമൂഹത്തിന് താൽപര്യമില്ല. അതിന് പാകതവേണം, നിരീക്ഷണം വേണം. ഏതൊരു കാര്യവും സമൂഹത്തെ വിനാശകരമായി ബാധിക്കുെന്നങ്കിൽ നിശ്ചിത അളവിലേ പറയാവൂ. കൂട്ടിയോ കുറച്ചോ പറയരുത്. വിദ്യാർഥികൾക്ക് സാമൂഹികവിദ്യാഭ്യാസം നൽകണം. അതിന് ആരെങ്കിലും തയാറാകുന്നുണ്ടോ. എല്ലാവരും അങ്ങോട്ടുമിങ്ങോട്ടും പരാതി പറഞ്ഞാൽ പരിഹാരമാകുമോ. എല്ലാവർക്കും എല്ലാം വിളിച്ചുപറയണം. പരിഹാരം വേണ്ട, ഇതാണ് ഇന്നത്തെ സ്ഥിതി. ജനസംഖ്യ കൂടിയതിെൻറ പ്രശ്‌നങ്ങളുണ്ട്. അതിനെക്കുറിച്ച് വസ്തുനിഷ്ഠമായി പഠിക്കണം. സമൂഹത്തിെൻറ പ്രത്യേകത മനസ്സിലാക്കി വളരാനുള്ള പരിശീലനം പെൺകുട്ടികൾക്ക് നൽകണം. ശാന്തവും ശക്തവും പരസ്പരസ്‌നേഹവുമുള്ള പ്രതീക്ഷയുള്ള കുടുംബം കെട്ടിപ്പടുക്കുകയാണ് കുട്ടികളെ നല്ലരീതിയിൽ വളർത്താനുള്ള വഴി. പ്രകൃതിയെപ്പറ്റിയും സമൂഹത്തെപ്പറ്റിയും കുട്ടികൾക്ക് അറിവ് കുറയുന്നതിെൻറ ഉത്തരവാദിത്തം സമൂഹത്തിനും വിദ്യാഭ്യാസരീതിക്കും മാതാപിതാക്കൾക്കുമൊക്കെയുണ്ട്. മത്സരപ്പരീക്ഷയിൽ ജയിച്ചുപോകണമെന്ന് മാത്രമാണ് നാം കുട്ടികളോട് പറയുന്നത്. സ്വതന്ത്രവും നിർഭയവുമായി കുട്ടികൾ വളരണം. നമ്മൾ നന്നാവാതെ കുട്ടികൾ മാത്രം നന്നാവണം എന്നു പറയുന്നത് ശരിയല്ല. അഞ്ചുവർഷംകൊണ്ട് ആലപ്പുഴയുടെ രൂപവും ഭാവവും മാറും. ബൈപാസിെൻറ ഫ്ലൈഓവർ ഒരുവർഷത്തിനകം തീരും. സകല റോഡും പുനർനിർമിക്കും. ആലപ്പുഴയിൽ മാത്രം 10,000 കോടിയുടെ വികസനം നടക്കുമെന്നും മന്ത്രി സൂചിപ്പിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ജി. വേണുഗോപാൽ അധ്യക്ഷത വഹിച്ചു. ശിശുക്ഷേമ സമിതി സെക്രട്ടറി അഡ്വ. ജലജ ചന്ദ്രൻ, വൈസ് പ്രസിഡൻറ് സി.എൻ.എൻ. നമ്പി, ജോയൻറ് സെക്രട്ടറി എൻ. പവിത്രൻ, ട്രഷറർ കെ.പി. പ്രതാപൻ, എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ എ.എൻ പുരം ശിവകുമാർ, കെ. നാസർ, എ.ഡി.സി ജനറൽ വി. പ്രദീപ് കുമാർ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story