Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 May 2017 2:27 PM GMT Updated On
date_range 11 May 2017 2:27 PM GMTഭൂരഹിതരില്ലാത്ത കേരളം പദ്ധതി നടത്തിപ്പിൽ വീഴ്ച
text_fieldsbookmark_border
കായംകുളം: ഭൂരഹിതരില്ലാത്ത കേരളം പദ്ധതി പ്രകാരം അർഹരായവർക്ക് ആനുകൂല്യം നൽകുന്നതിൽ ഗുരുതര വീഴ്ച. നിയോജക മണ്ഡലത്തിൽ 11 പേർക്ക് മാത്രമാണ് ഇതുവരെ ആനുകൂല്യം നൽകാനായത്. 1447 ഭൂരഹിത കുടുംബങ്ങളെയാണ് ഗുണഭോക്താക്കളായി തെരഞ്ഞെടുത്തിട്ടുള്ളത്. കായംകുളം നഗരസഭയിലാണ് കൂടുതൽ ഭൂരഹിതരുള്ളത്. നഗരത്തിൽ മാത്രം 598 ഭൂരഹിത കുടുംബങ്ങളുെണ്ടന്നാണ് ഒൗദ്യോഗിക കണക്ക്. പത്തിയൂർ പഞ്ചായത്തിൽനിന്നും 281, കൃഷ്ണപുരം 189, േദവികുളങ്ങര 62, കണ്ടല്ലൂർ 87, ഭരണിക്കാവ് 113, ചെട്ടികുളങ്ങര 117 എന്നിങ്ങനെയാണ് അപേക്ഷപ്രകാരം കണ്ടെത്തിയിട്ടുള്ള ഭൂരഹിതരുടെ എണ്ണം. ഇതിൽ പത്തിയൂരിൽ എട്ടും കൃഷ്ണപുരത്ത് മൂന്നും കുടുംബങ്ങൾക്ക് മാത്രമാണ് ആനുകൂല്യം ലഭിച്ചത്. നഗരസഭയിലും പഞ്ചായത്തുകളിലും ഭൂരഹിത കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നത് സംബന്ധിച്ച നടപടികൾക്ക് ഒച്ചിഴയുന്ന വേഗത പോലുമില്ലാത്ത അവസ്ഥയാണ്. അതേസമയം മണ്ഡലത്തിലെ ഭൂരഹിത-ഭവനരഹിത കുടുംബങ്ങളുടെ എണ്ണം കൃത്യമായി തിട്ടപ്പെടുത്തിയിട്ടില്ലെന്നാണ് റവന്യൂ മന്ത്രി നിയമസഭയിൽ ചോദ്യത്തിന് മറുപടിയായി വ്യക്തമാക്കിയിരിക്കുന്നത്. ലഭ്യമായ അപേക്ഷകളിൽ പരിശോധന നടത്തിയാണ് നിലവിൽ ലിസ്റ്റ് തയാറാക്കിയിരിക്കുന്നതെന്നാണ് അഡ്വ. യു. പ്രതിഭാഹരി എം.എൽ.എയുടെ ചോദ്യത്തിന് മറുപടി നൽകിയത്. ഭൂരഹിതരും ഭവന രഹിതരുമായവർ ഭൂമി ലഭിക്കുന്നതിനായി ഒാഫിസുകൾ കയറിയിറങ്ങുകയാണ്. പഞ്ചായത്തുകളിലും നഗരത്തിലുമുള്ള പുറേമ്പാക്ക് ഭൂമി അളന്ന് തിട്ടപ്പെടുത്തി അർഹരായവർക്ക് നൽകാനുള്ള നടപടി പോലും സ്വീകരിക്കുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story